2015-09-15 15:40:00

രോഗവേദനകളെ കുരിശിലെ യേശുവിനോട് ചേര്‍ക്കുക


രോഗത്തിന്‍റെയും വേദനകളുടെയും ആഴമേറിയ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാനായി കുരിശിലെ യേശുവിനോട് ചേര്‍ന്ന് നടക്കണമെന്ന് പാപ്പാ ഫ്രാന്‍സിസ് വിശ്വാസികളെ അനുസ്മരിപ്പിച്ചു.

ഇരുപത്തിനാലാം ലോക രോഗിദിനത്തോട് അനുബന്ധിച്ച്,  വ്യാകുല മാതാവിന്‍റെ ഓര്‍മ്മ ദിവസമായ സെപ്റ്റംബര്‍ 15-ാം തീയതി, ദിവ്യബലി അര്‍പ്പിച്ചു വചന സന്ദേശം നല്കുക ആയിരുന്നു പാപ്പാ.

കുരിശുമായി നമ്മോടു ചേര്‍ന്ന് നടക്കുന്ന യേശുവിലുള്ള ആഴമായ  വിശ്വാസം, രോഗത്തിന്‍റെയും വേദനകളുടെയും ആഴമേറിയ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാനായി നമ്മെ സഹായിക്കുമെന്ന് പാപ്പാ ഓര്‍മ്മിപ്പിച്ചു.

കരുണാനിധിയായ യേശുവിന് മറിയത്തെപോലെ സ്വയം സമര്‍പ്പിക്കുക: “അവന്‍ പറയുന്നതുപോലെ ചെയ്യുക” (Jn 2:5) എന്നതാണ് 2016 ഫെബ്രുവരി 11-ലെ ലോക രോഗിദിനാചരണത്തിന്‍റെ മുഖ്യ പ്രമേയം.

പ്രസ്തുത സന്ദേശത്തില്‍, രോഗം, പ്രത്യേകിച്ചു ഗുരുതരമായ രോഗങ്ങള്‍, മനുഷ്യന്‍റെ ജീവിതാവസ്ഥയെത്തന്നെ വലിയ പ്രതിസന്ധികളിലേക്ക് നയിക്കുന്നുവെന്നും അതോടൊപ്പം ഇതെന്തുകൊണ്ട് എനിക്ക് സംഭവിച്ചു എന്ന ചോദ്യം ആ വ്യക്തിയില്‍  ഉളവാക്കുന്ന  പ്രതികരണം ഉണ്ടാകാമെന്നും പാപ്പാ ചൂണ്ടികാട്ടി.  ഈ സാഹചര്യങ്ങളില്‍ ഒരു വശത്ത് നമ്മുടെ വിശ്വാസം പരീക്ഷിക്കപ്പെടാമെങ്കിലും, മറുവശത്ത്  കുരിശിലെ യേശുവിനോട് ചേര്‍ന്നുള്ള വിശ്വാസം, രോഗത്തിന്‍റെയും വേദനകളുടെയും ആഴമേറിയ അര്‍ത്ഥതലങ്ങള്‍ മനസ്സിലാക്കുവാന്‍ നമ്മെ സഹായിക്കുമെന്നും പാപ്പാ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.