വേദനിക്കുന്ന രാഷ്ട്രങ്ങളോടും
അവിടുത്തെ ജനങ്ങളോടുമുള്ള സഭയുടെ ഐക്യാദാര്‍ഢ്യവും പിന്‍തുണയും അറിയിക്കുയാണ് സന്ദര്‍ശനലക്ഷൃമെന്ന്
ഡിസംബര്‍ 18-ാം തിയതി പാപ്പായുടെ പ്രതിനിധിയായി ലൈബീരിയായും സന്ദര്‍ശിക്കുന്ന കര്‍ദ്ദിനാള്‍
ടേര്‍ക്സണ്‍ ഒസര്‍വത്തോരെ റൊമാനോയ്ക്കു നല്കിയ പ്രസ്താവനയിലൂടെ അറിയിച്ചു.
6500-ഓളം
ആഫ്രിക്കയിലെ സാധാരണക്കാരുടെ ജീവന്‍ അപഹരിച്ച എബോളാ വസന്ത ഇനിയും പശ്ചമാഫ്രിക്കയില്‍
പേടിസ്വപ്നമാണെന്നും, ജീവിതത്തിന്‍റെ അടിസ്ഥാന ആവശ്യങ്ങള്‍ ഇല്ലാത്ത സാധാരണ ജനങ്ങളാണ്
കൂടുതല്‍ ഈ രോഗത്തിന് അടിമകളാകുന്നതെന്നും ലൈബീരിയായില്‍നിന്നും കര്‍ദ്ദിനാള്‍ ടേര്‍ക്ക്സണ്‍
വത്തിക്കാന്‍റെ പത്രത്തിലൂടെ അറിയിച്ചു. രോഗബാധിതരായും രോഗാവസ്ഥയില്‍ നിരീക്ഷണ വിധേയരായും
ഇനിയും 18000 വ്യക്തികള്‍ പശ്ചിമാഫ്രിക്കിയില്‍ ഉണ്ടെന്നും കര്‍ദ്ദിനാള്‍ ടേര്‍ക്സണ്‍
അറിയിച്ചു.
വ്യവസായങ്ങളും വിവിധ പൊതുമേഖല സ്ഥാപനങ്ങളും എബോള പകര്‍ച്ചവ്യാധിയെ
തുടര്‍ന്ന് അടച്ചപൂട്ടപ്പെട്ടുവെന്നും, തൊഴിലില്ലായ്മ പട്ടിണി, എന്നിയുമായി ബന്ധപ്പെട്ട്
സാമൂഹ്യപ്രശ്നങ്ങള്‍ വര്‍ദ്ധിച്ചിട്ടുണ്ടടെന്നു കര്‍ദ്ദിനാള്‍ നിരീക്ഷിച്ചു. രോഗം വളര്‍ത്തിയ
ഇല്ലായ്മയുടെ പ്രത്യാഘാതമായി വിവിധ അധിക്രമങ്ങളും, മോഷണം, പിടിച്ചുപറി പോലുള്ള മറ്റു
തിന്മകളും ഈ മേഖലയില്‍ ധാരളമായി തലപൊക്കിയിട്ടുണ്ടെന്ന് കര്‍ദ്ദിനാല്‍ ടേര്‍ക്സണ്‍ വത്തിക്കാന്‍റെ
പത്രത്തിനു നല്കിയ പ്രസ്താവനയില്‍ വിവരിച്ചു.