2014-11-13 17:49:31

നന്മചെയ്യാന്‍ ഒരുമിച്ചുനില്ക്കണം
ഇസ്ലാം-കത്തോലിക്കാ സഖ്യത്തോട് പാപ്പാ


13 നവംബര്‍ 2014, വത്തിക്കാന്‍
ഇസ്ലാം-ക്രൈസ്തവ സൗഹൃദവേദിയുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തി.

നവംബര്‍ 12-ാം തിയതി ബുധനാഴ്ച വത്തിക്കാനില്‍ പതിവുള്ള പൊതുകൂടിക്കാഴ്ചാ പരിപാടിക്ക് തൊട്ടുമുന്‍പാണ് 30 പേരടങ്ങിയ ഇസ്ലാം-ക്രൈസ്തവ സൗഹൃദവേദിയുമായി പാപ്പാ ഫ്രാന്‍സിസ് കൂടിക്കാഴ്ച നടത്തിയത്. മനുഷ്യര്‍ക്ക് നന്മചെയ്യുവാന്‍ ഒരുമിച്ചുനില്ക്കണം, എന്ന ചിന്തയാണ് പാപ്പാ ഹ്രസ്വപ്രഭാഷണത്തില്‍ പങ്കുവച്ചത്.

സമാധാനത്തിന്‍റെ പാതയില്‍ വിവിധ മതസമൂഹങ്ങളുമായി നടത്തേണ്ട സംവാദശ്രമങ്ങള്‍ വിശിഷ്യാ, വിഘടിച്ചുനില്ക്കുന്ന ഇസ്ലാം സംഘടനകളുമായി സംവാദിക്കുന്നതിന് ഈ കൂട്ടായ്മ സഹായകമാകട്ടെ എന്ന് ആശംസിച്ചുകൊണ്ടാണ് പാപ്പാ സംഘത്തോട് യാത്രപറഞ്ഞത്.

മതാന്തര സംവാദങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ ഷോണ്‍ ലൂയി ടുറാന്‍, സെക്രട്ടറി മോണ്‍സീഞ്ഞോര്‍ മിഗുവേല്‍ ക്വിക്സോട്, ഉപകാര്യദര്‍ശി ഇന്തുനില്‍ കങ്കനാമല്‍ഗേ എന്നിവര്‍ പോള്‍ ആറാമന്‍ ഹോളില്‍ നടന്ന കൂടിക്കാഴ്ചയില്‍ സന്നിഹിതരായിരുന്നു.
Photo: Pope Francis with Archbishop Georg Ganswein Prefect of Vatican Governorate








All the contents on this site are copyrighted ©.