വിശുദ്ധകുടീരത്തില്‍വച്ച് കിഴക്കിന്‍റെ പാത്രിയാര്‍ക്കിസ്
ബര്‍ത്തലോമ്യോ പ്രഥമനുമായി നടന്ന കൂടിക്കാഴ്ചയും, ആശ്ലേഷവും, സംയുക്ത പ്രസ്താവനയിലുള്ള
ഒപ്പുവയ്ക്കലുമെല്ലാം സഭൈക്യസ്വപ്നങ്ങള്‍ മെല്ലെ പൂവണിയും എന്നതിനും തെളിവാണെന്ന് കര്‍ദ്ദിനാള്‍
കോഹ് പ്രസ്താവിച്ചു.
നൂറ്റാണ്ടുകളായി ശത്രുതയിലായിരുന്നവര്‍ ഒരുമിച്ചു പ്രാര്‍ത്ഥിച്ചതും
സഭയുടെ പ്രഭവസ്ഥാനമായ cennacle, അന്ത്യത്താഴ വിരുന്നു ശാലയില്‍ ഒത്തുചേര്‍ന്നതും പാപ്പാ
ഫ്രാന്‍സിസിന്‍റെ സഭൈക്യപരിശ്രമങ്ങള്‍ക്ക് ഫലപ്രാപ്തിയും, സമാധാനത്തിന്‍റെ മേഖലയില്‍
ലോകത്തിന് പ്രത്യാശ പകര്‍ന്ന സംഭവങ്ങളായിരുന്നെന്ന് കര്‍ദ്ദിനാള്‍ കോഹ് വിശേഷിപ്പിച്ചു.
റാബായ് അബ്രാഹം സ്ക്കോര്‍ക്കാ, ഇസ്ലാം പണ്ഡിതന്‍ ഒമര്‍ അബൂദ് എന്നീ രണ്ട് അര്‍ജന്‍റീനിയന്‍
കൂട്ടുകാരെ വിശുദ്ധനാട് തീര്‍ത്ഥാടനത്തില്‍ പാപ്പാ സഹയാത്രികരാക്കിയതും, മൂവ്വരും ആശ്ലേഷിച്ചുകൊണ്ട്
സമാധനത്തിന്‍റെ പ്രത്യാശയില്‍ കണ്ണീരണിഞ്ഞതും പ്രതിസന്ധികള്‍ക്കു മദ്ധ്യേയും വിശുദ്ധനാട്ടില്‍
സമാധാനം വളര്‍ത്തുവാനുള്ള ശക്തമായ അടയാളങ്ങളായിരുന്നുവെന്ന്, കര്‍ദ്ദിനാള്‍ കോഹ് വത്തിക്കാന്‍
റോഡിയോയ്ക്കു നല്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി.