7 നവംബര്‍ 2013, വത്തിക്കാന്‍ വാഴ്ത്തപ്പെട്ട മരിയ ബൊണ്‍സേല്‍ ‘ഫ്രാന്‍സിസ്ക്കന്‍
പുണ്യാരാമത്തിലെ സ്നേഹപാദുക’മെന്ന്, വിശുദ്ധരുടെ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ
പ്രീഫെക്ട് കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ വിശേഷിപ്പിച്ചു. നവംബര്‍ 10-ാം തിയതി ഞായറാഴ്ച
ജര്‍മ്മനിയിലെ പദര്‍ബോണില്‍ വാഴ്ത്തപ്പെട്ടവരുടെ ഗണത്തിലേയ്ക്ക് ഉയര്‍ത്തപ്പെടുന്ന ധന്യയായ
മരിയ തെരേസാ ബൊണ്‍സേലിനെക്കുറിച്ച് വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്
കര്‍ദ്ദിനാള്‍ അമാത്തോ ഇങ്ങനെ പ്രസ്താവിച്ചത്.
വടക്കെ ജര്‍മ്മനിയിലെ ഓള്‍പെയില്‍
1830-ല്‍ ജനിച്ച പ്രഭുകുടുംബിനിയായിരുന്നു ‘എലൈന്‍’ എന്നു വിളിക്കപ്പെട്ടിരുന്ന മരിയ
ബൊണ്‍സേല്‍. യുവതിയായിരുന്നപ്പോള്‍ സന്ന്യസത്തിലേയ്ക്കുള്ള വിളികേട്ടുവെങ്കിലും സമ്പന്നകുടുംബം
അതിന് അനുവദിച്ചില്ല. തുടര്‍ന്ന് തന്‍റെ കൂട്ടുകാരോടൊപ്പം ഉപവി പ്രവര്‍ത്തനങ്ങള്‍ക്കും
പ്രാര്‍ത്ഥനയ്ക്കുംവേണ്ടി ലളിതമായി തുടക്കമിട്ട സ്നേഹക്കൂട്ടായ്മ 1863-ല്‍ ഫ്രാന്‍സിസ്ക്കന്‍
ആത്മീയത സ്വീകരിച്ച്, നിത്യാരാധനയുടെ ഫ്രാന്‍സിസ്ക്കന്‍ സന്ന്യാസസഭയായി (Congregation
of the Poor Franciscan Sisters of Perpetual Adoration) വളര്‍ന്നു വലുതായി.
1905-ല്‍
സഭാസ്ഥാപകയും ക്രിസ്തുവിന്‍റെ സ്നേഹപാദുകവുമായ ബൊണ്‍സേല്‍ മരണമടയുമ്പോള്‍ അമേരിക്കയിലും
യൂറോപ്പിലുമായി 870 സഹോദരിമാര്‍ 71 സമൂഹങ്ങളില്‍ പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും
ഉപവിയുടെയും സ്നേഹസമര്‍പ്പണത്തിലൂടെ ശ്രദ്ധേയമായിരുന്നു. 1871-1878 കാലഘട്ടത്തില്‍ ജര്‍മ്മനിയില്‍
അധികാരത്തില്‍വന്ന ‘സാംസ്ക്കാരിക വിപ്ലവസഖ്യം’ kulturkampf സന്ന്യാസസഭകളെയും സഭാ പ്രവര്‍ത്തനങ്ങളെയും
അടിച്ചമര്‍ത്തിയപ്പോഴും, ബോണ്‍സേലും സഹോദരിമാരും അവരുടെ നിശ്ശബ്ദസേവനവും പ്രാര്‍ത്ഥാനാ
ജീവതവും വിശ്വസ്തതയോടെ രഹസ്യമായി തുടര്‍ന്നു. ഇക്കാലഘട്ടത്തിലാണ് ബൊണ്‍സേല്‍ തന്‍റെ പ്രേഷിതപ്രവര്‍ത്തനങ്ങള്‍
അമേരിക്കയിലെ കുടിയേറ്റക്കാരായ ജര്‍മ്മന്‍കാര്‍ക്ക് കൂടുതല്‍ വ്യാപിപ്പിച്ചത്.