2013-05-31 17:33:03

വിശ്വദിവ്യകാരുണ്യ ആരാധനയില്‍
ലക്ഷോപലക്ഷം ഭാരതീയര്‍ പങ്കെടുക്കും


30 മെയ് 2013, മുംമ്പൈ
പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന വിശ്വദിവ്യകാരുണ്യ ആരാധനയില്‍ ലക്ഷോപലക്ഷം ഭാരതീയര്‍ പങ്കെടുക്കുമെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, കാര്‍ദ്ദിനാള്‍ ഓസ്വാള്‍ഡ് ഗ്രേഷ്യസ് പ്രസ്താവിച്ചു. ജൂണ്‍ 2-ാം തിയതി ഞായറാഴ്ച വത്തിക്കാനില്‍ പാപ്പാ ഫ്രാന്‍സിസ് നയിക്കുന്ന ഒരു മണിക്കൂര്‍ ദിവ്യകാരുണ്യ ആരോധനയോട് ചേര്‍ന്ന് ലോകമെമ്പാടുമുള്ള എല്ലാ ഭദ്രാസന ദേവാലയങ്ങളിലും, ഇടവകപ്പള്ളികളിലും, സന്ന്യാസ ഭവനങ്ങളിലും സ്ഥാപനങ്ങളിലും ആരാധന നടത്തിക്കൊണ്ടാണ് വിശ്വദിവ്യകാരുണ്യ ആരാധന യാഥാര്‍ത്ഥ്യമാക്കാന്‍ പോകുന്നതെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വ്യക്തമാക്കി.

ലോക സമാധാനം, ശ്രേയസ്സ്, സ്ത്രീകളുടെയും കുഞ്ഞുളുടെയും പീഡനങ്ങളില്‍നിന്നും മുക്തി എന്നിങ്ങനെയുള്ള പാപ്പായുടെ നിയോഗങ്ങളോടു ചേര്‍ന്നുകൊണ്ട് വിശ്വാസവര്‍ഷാഘോഷത്തിന്‍റെ ഭാഗമായിട്ടാണ്, പരിശുദ്ധ ദിവ്യകാരുണ്യത്തിരുനാള്‍ ദിനമായ ജൂണ്‍ രണ്ടാം തിയതി, ലോകവ്യാപകമായ ദിവ്യകാരുണ്യാരാധന നടത്തപ്പെടുന്നതെന്ന് മുമ്പൈ അതിരൂപതാദ്ധ്യന്‍ കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് വിവരിച്ചു.
വിശ്വദിവ്യകാരുണ്യ ആരാധനയുടെ നിയോഗങ്ങള്‍ ഇന്ത്യയ്ക്ക് ഏറെ പ്രതിബദ്ധതയുള്ളതും നാടിന്‍റെ സാമൂഹ്യതിന്മകളുടെ അപച്യുതി ഇല്ലാതാക്കാന്‍ സഹായകമാണെന്നും കര്‍ദ്ദിനാള്‍ ചൂണ്ടിക്കാട്ടി.
ജൂണ്‍ 2-ന് ഞായറാഴ്ച വൈകുന്നേരം വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ഭദ്രാസന ദേവാലയത്തില്‍ പാപ്പായുടെ മുഖ്യകാര്‍മ്മികത്വത്തില്‍ വൈകുന്നേരം 5 മണിക്ക് ദിവ്യകാരുണ്യ ആരാധന ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ പ്രാദേശിക സമയം രാത്രി 8.30-ന് എല്ലാ ദേവാലയങ്ങളിലും ആരാധന നടത്തപ്പെടുമെന്ന് കര്‍ദ്ദിനാള്‍ ഗ്രേഷ്യസ് പ്രസ്താവനയിലൂടെ അറിയിച്ചു. ചരിത്രത്തിതലാദ്യമായിട്ടാണ് ലോകം മുഴുവനും തത്സമയം നിറഞ്ഞുനില്ക്കുന്നൊതു ദിവ്യാകാരുണ്യ ആരാധന നടത്തെപ്പെടുന്നതെന്ന് കര്‍ദ്ദിനാള്‍ നിരീക്ഷിച്ചു. ആഗോള സഭാതലവനും ക്രിസ്തുവിന്‍റെ വികാരിയുമായ പാപ്പായോടു ചേര്‍ന്നു നടത്തപ്പെടുന്ന ഈ ചരിത്രസംഭവം ലോകത്തിന് ദൈവാനുഗ്രഹത്തിന്‍റെ ശ്രേഷ്ഠമുഹൂര്‍ത്തമായി തീരുമെന്നും കര്‍ദ്ദിനാള്‍ അഭിപ്രായപ്പെട്ടു.

ലോകത്ത് മനുഷ്യര്‍ തമ്മില്‍ ഉണ്ടാകേണ്ട പരസ്പര ഐക്യത്തിന്‍റെയും ആദരവിന്‍റെയും ഉത്തരവാദിത്വത്തിന്‍റെയും പ്രതീകമാണ് സഭയുടെ ക്രിസ്തുവില്‍ ഒന്നാകുന്ന വിശ്വദിവ്യകാരുണ്യ ആരാധനയുടെ ആത്മീയ സമര്‍പ്പണമെന്നും കര്‍ദ്ദിനാള്‍ പ്രസ്താവിച്ചു.
Reported : nellikal, asianews









All the contents on this site are copyrighted ©.