2012-12-20 17:10:18

ജീവിതവെളിച്ചം നേടാന്‍
വചനത്തിന്‍റെ വെളിച്ചം തേടണം


20 ഡിസംമ്പര്‍ 2012, വത്തിക്കാന്‍
ഡിസംമ്പര്‍ 19 ബുധനാഴ്ച, വത്തിക്കാനിലെ പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിനുശേഷം @ pontifex എന്ന വിലാസത്തില്‍ നല്കിയ ട്വിറ്റര്‍ സന്ദേശത്തിലാണ് പാപ്പാ ഇങ്ങനെ ഉദ്ബോധിപ്പിച്ചത്.
മനുഷ്യന്‍റെ വിശ്വാസ ജീവിതത്തില്‍ ഇരുളും വെളിച്ചവും മാറിമാറി വീഴുമെന്നും, എന്നാല്‍ വെളിച്ചത്തില്‍ ആയിരിക്കാന്‍ ആഗ്രഹിക്കുന്നവര്‍ തിരുവചനത്തിലാണ് വെളിച്ചം തേടേണ്ടതെന്നും ട്വിറ്റര്‍ സന്ദേശത്തിലൂടെ പാപ്പാ ആഹ്വാനംചെയ്തു.

മനുഷ്യാവതാരംചെയ്ത ദൈവപുത്രനായ ക്രിസ്തുവിന്‍റെ അമ്മയാണു താന്‍ എന്ന വെളിവു ലഭിച്ച നസ്രത്തിലെ മറിയം എന്നും അത്യധികം ആനന്ദവതിയായി ജീവിച്ചുവെന്നും, മനുഷ്യന്‍ യാഥാര്‍ത്ഥ സന്തോഷം കൈവരിക്കുന്നത് ദൈവിക ഐക്യത്തില്‍ ജീവിക്കുമ്പോഴാണെന്നും, തന്‍റെ ട്വീറ്റ് ശ്രൃംഖലയില്‍ കണ്ണുചേരുന്ന ലക്ഷക്കണക്കിന് സംവാദകരുമായി പാപ്പ പങ്കുവച്ചു. ഇംഗ്ലിഷ് ഉള്‍പ്പെടെ എട്ടു ഭാഷകളില്‍ ട്വിറ്റ് ശ്രൃംഖലയില്‍ സംവദിക്കുന്ന പാപ്പായ്ക്ക് ഇപ്പോള്‍ 20 ലക്ഷത്തിലേറെ സംവാദകരുണ്ടെന്നാണ്
മാധ്യമ ലോകത്തിന്‍റെ കണക്കുകള്‍ സൂചിപ്പിക്കുന്നത്.








All the contents on this site are copyrighted ©.