2012-06-21 09:56:53

മിഷണറി പ്രവര്‍ത്തനങ്ങള്‍
അവസാനിക്കുന്നില്ല


20 ജൂണ്‍ 2012, റോം
സുവിശേഷ പ്രഘോഷകന്‍ ക്രിസ്ത്വാനുഭവം ഉള്ളവനും, അത് ജനങ്ങളുമായി പങ്കുവയ്ക്കുന്നവനും ആകണമെന്ന്, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ഫെര്‍ണാണ്ടോ ഫിലോണി പ്രസ്താവിച്ചു. ലോകവ്യാപകമായി സുവിശേഷവത്ക്കരണ ജോലിയില്‍ വ്യപൃതരായിരിക്കുന്ന ഷ്യൂത്ത് മിഷണറിമാരെന്ന് അറിയപ്പെടുന്ന, മറിയത്തിന്‍റെ വിമല ഹൃദയ സന്യാസ സഭയുടെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ച് ജൂണ്‍ 18-ന് റോമില്‍ നടത്തിയ ചടങ്ങിലാണ് കര്‍ദ്ദിനാള്‍ ഫിലോണി ഇപ്രകാരം പ്രസ്താവിച്ചത്. മിഷണറി പ്രവര്‍ത്തനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ലെന്നും, ക്രിസ്തുവിനാല്‍ പ്രചോദിതരായവര്‍ അവിടുത്തെ സ്നേഹവും കാരുണ്യവും സുവിശേഷ മൂല്യങ്ങളുമായി ലോകത്തിന്‍റെ നാനാഭാഗത്തേയ്ക്കും ഇറങ്ങി പുറപ്പെടണമെന്നും
കര്‍ദ്ദിനാള്‍ ഫിലോണി ഉദ്ബോധിപ്പിച്ചു. ദൈവകൃപയാല്‍ നിറഞ്ഞ വിശ്വാസയാത്രയാണ് ക്രൈസ്തവ ജീവിതമെന്നും, ഒക്ടോബറില്‍ ആരംഭിക്കുന്നതും പാപ്പ പ്രഖ്യാപിച്ചിരിക്കുന്നതുമായ ‘വിശ്വാസവത്സരം’ സുവിശേഷവത്ക്കരണത്തിനുള്ള സവിശേഷമായ സമയമാണെന്നും കര്‍ദ്ദിനാള്‍ ഫിലോണി പ്രസ്താവിച്ചു.










All the contents on this site are copyrighted ©.