2012-03-22 18:48:41

കാണ്ടമാല്‍
യുഎന്‍ അന്വേഷിക്കും


22 മാര്‍ച്ച് 2012, ഒറീസ്സ
മതസ്വാതന്ത്ര്യത്തിന്‍റെ മേഖലയിലുള്ള ഭാരതത്തിന്‍റെ പ്രതിസന്ധി ഐക്യരാഷ്ട്ര സംഘടന പരിശോധിക്കും. 2008-ാമാണ്ടില്‍ ഒറീസ്സായിലെ കാണ്ടമാല്‍ ജില്ലയില്‍ അരങ്ങേറിയ ക്രൈസ്തവ ന്യൂനപക്ഷത്തിന്‍റെ കൂട്ടക്കുരിതിയെക്കുറിച്ച് പഠിക്കുവാനാണ് ഐക്യരാഷ്ട്ര സംഘടനയുടെ ജനീവ ആസ്ഥാനത്തുള്ള മനുഷ്യാവകാശ കമ്മിഷന്‍ ഉത്തരവിട്ടത്. മതമൗലിക വാദികളുടെ ക്രൂരമായ ആക്രമണം നടന്ന കാണ്ടമാല്‍ ജില്ലയില്‍ മാര്‍ച്ച് 17-ന് എത്തിയ യുഎന്‍ പ്രതിനിധി, ക്രിസ്റ്റോഫ് ഹെയിന്‍സ് ആക്രമണ വിധേയരായവരെ നേരില്‍ക്കണ്ട് സംസാരിച്ച് സ്ഥിതിഗതികള്‍ പഠിച്ചതായി വാര്‍ത്താ ഏജെന്‍സികള്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.