2012-02-14 16:50:20

സിറിയയില്‍ സമാധാനചര്‍ച്ചകള്‍ അടിയന്തരം


14 ഫെബ്രുവരി 2012,
സിറിയായില്‍ സമാധാനചര്‍ച്ചകള്‍ നടത്തേണ്ടത് അടിയന്തരമാണെന്നും അല്ലാത്ത പക്ഷം മറ്റൊരു ഇറാക്കായി സിറിയ മാറുമെന്നും അലെപ്പോയിലെ കല്‍ദായ രൂപതാധ്യക്ഷന്‍ ബിഷപ്പ് ആന്‍റണി ഔദോ ഏഷ്യാ വാര്‍ത്താ ഏജന്‍സിക്കു നല്‍കിയ അഭിമുഖത്തില്‍ പ്രസ്താവിച്ചു. സിറിയായില്‍ സമാധാന ചര്‍ച്ചകള്‍ നടക്കുന്നതിന് അനുകൂല സാഹചര്യം സൃഷ്ടിക്കാന്‍ അന്താരാഷ്ട്ര സമൂഹം സഹായിക്കണമെന്ന് അദ്ദേഹം അഭ്യര്‍ത്ഥിച്ചു. ക്രൈസ്തവരും ഷിയാ, സുന്നി ഇസ്ലാം വിഭാഗങ്ങളും ഐക്യത്തോടെ ജീവിച്ചിരുന്ന അലെപ്പോയിലും കഴിഞ്ഞ ഏതാനും ആഴ്ച്ചകളായി ആക്രമണങ്ങള്‍ നടക്കുന്നുണ്ടെന്ന് ബിഷപ്പ് വെളിപ്പെടുത്തി.








All the contents on this site are copyrighted ©.