2012-01-26 17:20:42

അനുരഞ്ജനത്തിന്‍റെ
പാത സഭയ്ക്ക്
അഭികാമ്യം


26 ജനുവരി 2012, ബെനീന്‍
അനുരഞ്ജനത്തിന്‍റെയും നീതിയുടെയും സമാധാനത്തിന്‍റെയും പാതയില്‍
സഭ ചരിക്കണമെന്ന് നിയുക്ത കര്‍ദ്ദിനാള്‍, ഫെര്‍ണാണ്ടോ ഫിലോണി, സുവിശേഷവത്ക്കരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട് ഉദ്ബോധിപ്പിച്ചു.
പശ്ചിമാഫ്രിക്കയിലെ പ്രാദേശീയ മെത്രാന്‍ സമിതി രൂപീകരണത്തിനായുള്ള സമ്പൂര്‍ണ്ണ സമ്മേളനത്തെ ജനുവരി 23-ാം തിയതി അഭിസംബോധന ചെയ്തുകൊണ്ടു നടത്തിയ പ്രഭാഷണത്തിലാണ് നിയുക്ത കര്‍ദ്ദിനാള്‍ ഫിലോണി ഇപ്രകാരം പ്രസ്താവിച്ചത്.
ആഭ്യന്തരവും വര്‍ഗ്ഗീയവും മതാത്മകവും രാഷ്ട്രീയവുമായ കലാപങ്ങള്‍ നിറഞ്ഞ ആഫ്രിക്ക ഭൂഖണ്ഡത്തെ അനുരഞ്ജനത്തിന്‍റെയും സമാധാനത്തിന്‍റെയും പാതയില്‍ നയിക്കുവാന്‍ സമൂഹത്തിലെ ദൈവിക സ്ഥാപനവും കുടുംബവുമായ സഭയ്ക്ക് കടമയുണ്ടെന്ന് കര്‍ദ്ദിനാള്‍ മെത്രാന്‍സംഘത്തെ ഉദ്ബോധിപ്പിച്ചു.
തന്നില്‍തന്നെ അനുരഞ്ജിതയായ സഭയ്ക്കു മാത്രമേ ക്രിസതുവില്‍ വേരൂന്നി നിന്നുകൊണ്ട്, അവിടുത്തെ വചനത്താലും കൂദാശകളാലും പരിപോഷിതരായി അനുരഞ്ജനത്തിന്‍റെ പ്രവര്‍ത്തനങ്ങളില്‍ വ്യാപൃതയാകുവാന്‍ സാധിക്കുകയുള്ളൂ എന്ന് കര്‍ദ്ദിനാള്‍ ഫിലോണി പുതുതായി രൂപീകൃതമായ മെത്രാന്‍ സംഘത്തെ ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.