25 ജനുവരി 2012, കണ്ണൂര് ശബ്ദമില്ലാത്തവരുടെ ശബ്ദമായിരുന്ന അഴീക്കോടിന് ആദരാഞ്ജ്ജലി! പതിറ്റാണ്ടുകളായി
മലയാളികളുടെ നിത്യജീവിതത്തെ സ്വാധീനിച്ച സുകുമാര്അഴീക്കോടിന്റെ അര്ത്ഥസാന്ദ്രമായ ശബ്ദം
നിലച്ചു. ജനുവരി 24-ാം തിയതി തൃശ്ശൂര്അമല ആശുപത്രിയില്വച്ചായിരുന്നു അന്ത്യം. അര്ബുദ
ബാധയെ തുടര്ന്നുണ്ടായ ആലസ്യങ്ങളാണ് പണ്ഡിതനും പ്രാസംഗികവും, അദ്ധ്യാപകനും ഗാന്ധിയനും,
ചിന്തകനും സാഹിത്യകാരനുമായ അഴീക്കോടിന്റെ അന്ത്യം കുറിച്ചത്.
മലയാള മനസ്സിനെ
ഉണര്ത്തിയ ഗന്ധര്വ്വനാദംപോലെ പ്രഭാഷണകലയുടെ സാന്ദ്രലയമായിരുന്നു അഴീക്കോട്. കണ്ണൂരിലെ
അഴീക്കോട് ഗ്രാമത്തില്1926-ല്ജനിച്ചു. നാട്ടില്ത്തന്നെ വിദ്യാഭ്യാസം നേടിയശേഷം, സ്ക്കൂള്അദ്ധ്യാപകനും,
കോളെജ് പ്രഫസറുമായി തുടക്കമിട്ട ലളിത ജീവിതത്തിലേയ്ക്ക്, കോളെജ് പ്രിന്സിപ്പാള്, സര്വ്വകലാശാലാ
വൈസ്-ചാന്സലര്, സാഹിത്യ അക്കാഡമി ചെയര്മാന്എന്നീ ഉന്നതസ്ഥാനങ്ങളും തേടിയെത്തി.
അക്ഷരങ്ങളെ
പ്രണയിച്ച അഴീക്കോട് അവിവാഹിതനായി ജീവിച്ചു. സീതാകാവ്യം, സാഹിത്യവിമര്ശനം മുതല്30-ഓളം
കൃതികളുളള അഴീക്കോടിന്റെ ഏറെ ശ്രദ്ധേയവും വിവിധ ഭാഷകളില്പ്രസിദ്ധീകരിക്കപ്പെട്ടിട്ടുള്ളതുമായ
രചനയാണ് തത്ത്വമസ്സിഃ.
“ശബ്ദമില്ലാത്തവരുടെ ശബ്ദമാകാം; ഞാന്അവര്ക്കുവേണ്ടി ഗര്ജ്ജിക്കാം,”
എന്നു പറഞ്ഞ ഈ 85-കാരന്മനുഷ്യസ്നേഹിയുടെ തൊണ്ടയിലെ മാംസപേശികള്സത്യത്തിനും നീതിക്കും
സമാധാനത്തിനുംവേണ്ടി മരിക്കുവരെ സ്പന്ദിച്ചിരുന്നു. മലായളത്തിന് അക്ഷരങ്ങളുടെ പുതിയ
ചക്രവാളങ്ങള്തുറന്നിട്ട അഴീക്കോടിന്റെ ഭൗതികാവശിഷ്ടങ്ങള്കണ്ണൂര്പയ്യമ്പലത്ത് ജനുവരി 25-ന്
എല്ലാ ബഹുമതികളോടുംകൂടെ സംസ്കരിച്ചു.