2011-12-07 19:24:09

മാര്‍പാപ്പ മന്ദഹസിച്ച
ആരോപണം


7 ഡിസംമ്പര്‍ 2011, വത്തിക്കാന്‍
മാര്‍പാപ്പയുടെമേല്‍ ഉന്നയിച്ച നിയമലംഘനത്തില്‍, ഏതു നിയമത്തിനും ഉണ്ടായിരിക്കേണ്ട അയവ് കണ്ടില്ലെന്ന്, ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി പറഞ്ഞു. സന്ദര്‍ശന പരിപാടികള്‍ക്ക് മാര്‍പാപ്പ ഉപയോഗിക്കുന്ന പ്രത്യേക
വാഹനം വേദികളിലേയ്ക്കുള്ള ചെറിയ ദൂരവും, ഒരാള്‍ മെല്ലെ നടക്കുന്ന വേഗതയിലുമാണ് സഞ്ചരിക്കുന്നതെന്നും, അതില്‍ ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ഇരുവശങ്ങളിലുമുള്ള ജനങ്ങളെ അഭിവദ്യംചെയ്യുകയും ചിലപ്പോള്‍ അമ്മമാര്‍ ഉയര്‍ത്തിപ്പിടിക്കുന്ന കൈക്കുഞ്ഞുങ്ങളെ
എടുത്ത് ആശിര്‍വ്വദിച്ചും ചുബിച്ചും നീങ്ങവേ, സീറ്റ് ബല്‍റ്റ് അപ്രായോഗികമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. മാര്‍പാപ്പയുടെ സുരക്ഷയില്‍ വ്യക്തികള്‍ കാണിക്കുന്ന താല്പര്യത്തിന് നന്ദിയുണ്ടെന്നും, മാധ്യമങ്ങളില്‍നിന്നും മനസ്സിലാക്കിയ ആരോപണത്തെക്കുറിച്ച് പാപ്പായോട് താന്‍ ആരാഞ്ഞപ്പോള്‍ മന്ദഹസിക്കുക മാത്രം ചെയ്തുവെന്നും, ഫാദര്‍ ലൊമ്പാര്‍ഡി മാധ്യമങ്ങളെ അറിയിച്ചു.
സെപ്റ്റംമ്പര്‍ മാസത്തില്‍ ജര്‍മ്മനിയിലേയ്ക്കു നടത്തിയ അപ്പസ്തോലിക യാത്രയില്‍ ഉപയോഗിച്ച പേപ്പല്‍ വാഹനത്തില്‍ Papa mobile മാര്‍പാപ്പ സീറ്റ് ബെല്‍റ്റില്ലാതെ സഞ്ചരിച്ചു, എന്നതാണ് ഒരു ജര്‍മ്മന്‍ പൗരന്‍ ഉന്നയിച്ച ആരോപണമെന്ന് വത്തിക്കാന്‍റെ വക്താവ് മാധ്യമങ്ങളെ അറിയിച്ചു.








All the contents on this site are copyrighted ©.