2011-10-13 18:18:10

ഫാത്തിമാ ദര്‍ശനം അനുസ്മരിച്ചു
1917 ഒക്ടോബര്‍ 13


13 ഒക്ടോബര്‍ 2011, വത്തിക്കാന്‍
മാര്‍പാപ്പ യുവജനങ്ങളെ ഫാത്തിമാ നാഥയുടെ മദ്ധ്യസ്ഥതയില്‍ സമര്‍പ്പിച്ചു.
ഒക്ടോബര്‍ 12-ാം തിയതി ബുധാഴ്ച വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ നടത്തപ്പെട്ട പതിവുള്ള പൊതുകൂടിക്കാഴ്ചാ പ്രഭാഷണത്തിന്‍റെ സമാപനത്തിലാണ്
മാര്‍പാപ്പ യുവനങ്ങളെ പരിശുദ്ധ കന്യകാ നാഥയ്ക്കു സമര്‍പ്പിച്ചതും മറിയത്തെപ്പോലെ അവരുടെ ക്രൈസ്തവ വിളിയോട് വിശ്വസ്തരായി ജീവിക്കണമെന്ന് ഉദ്ബോധിപ്പിച്ചതും.

പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ 1917 ഒക്ടോബര്‍ 13-ാം തിയതി മൂന്നു കുട്ടികള്‍ക്കു കന്യകാനാഥ പ്രത്യക്ഷപ്പെട്ട് മനുഷ്യകുലത്തിന്‍റെ നന്മയ്ക്കായുള്ള സന്ദേശങ്ങള്‍ നല്കിയതിന്‍റെ വാര്‍ഷികം അനുസ്മരിച്ചുകൊണ്ടാണ്, വത്തിക്കാനില്‍ വിശുദ്ധ പത്രോസിന്‍റെ ചത്വരത്തില്‍ ധാരാളമായി സന്നിഹിതരായിരുന്ന യുവജനങ്ങളെ മാര്‍പാപ്പ പ്രത്യേകം അഭിസംബോധനചെയ്തത്. 1917-ാമാണ്ടില്‍ തുടര്‍ച്ചയായി ആറു മാസങ്ങളുടെയും
13-ാം ദിവസമായിരുന്നു ലൂസി, ജസീന്ത, ഫ്രാന്‍സിസ് എന്നീ കുട്ടികള്‍ക്ക് പോര്‍ച്ചുഗലിലെ ഫാത്തിമായില്‍ കന്യകാനാഥാ പ്രത്യക്ഷപ്പെട്ടത്. ആ വര്‍ഷംതന്നെ ഒക്ടോബര്‍ 13-ാം തിയതിയായിരുന്നു ഏറ്റവും അവസാനമായി ദിവ്യജനനി പ്രത്യക്ഷപ്പെട്ട് കുട്ടികള്‍ക്കു സന്ദേശം നല്കിയത്.








All the contents on this site are copyrighted ©.