2011-09-22 19:08:06

ജീവന്‍റെ തീരങ്ങളിലേയ്ക്ക്
ഉയര്‍ത്തുന്നവന്‍ ക്രിസ്തുവാണെന്ന് മാര്‍പാപ്പ


22 സെപ്റ്റംമ്പര്‍ 2011, ജര്‍മ്മനി
മൃത്യുവിന്‍റെ ആഴങ്ങളില്‍നിന്നും ജീവന്‍റെ കരയിലേയ്ക്ക് വലിച്ചുയര്‍ത്തപ്പെടുത്ത ക്രിസ്തുവിന്‍റെ വലിയ വലയാണ് സഭയെന്ന് മാര്‍പാപ്പ മാധ്യമ പ്രവര്‍ത്തകരോട് പ്രസ്താവിച്ചു.
ജര്‍മ്മനിയില്‍ സഭ വിട്ടുപോകുന്നവരെക്കുറിച്ചുള്ള ചോദ്യത്തിനും യാത്രാമദ്ധ്യേ
മാധ്യമ പ്രവര്‍ത്തകരോട് മാര്‍പാപ്പ മറുപടി പറഞ്ഞു. സഭയെ ഒരു സ്പോറ്ട്സ് ക്ലബ്ബായി സ്ഥാപനമായി കാണരുതെന്നും, മറിച്ച് ക്രിസ്തുവുമായുള്ള വ്യക്തിബന്ധത്തിലുള്ള വലിയൊരു
സ്നേഹ സമൂഹമാണതെന്ന് മാര്‍പാപ്പ വിവരിച്ചു. സഭയാകുന്നു ക്രിസ്തുവിന്‍റെ വലയില്‍ നല്ലതും മോശവുമായ മത്സ്യങ്ങള്‍ ഉണ്ടെന്നും, തിന്മയുടെയും മരണത്തിന്‍റെയും ആഴങ്ങളില്‍നിന്നും ജീവന്‍റെ തീരങ്ങളിലേയ്ക്ക് നമ്മെ കൈപിടിച്ചുയര്‍ത്തുന്ന വലിയ മുക്കുവന്‍ ക്രിസ്തുവാണെന്നും പാപ്പാ വ്യക്തമായി. ഉതപ്പുകള്‍ക്കിടയില്‍ പതറിപ്പോകാതെ ക്രിസ്തുമായുള്ള വ്യക്തിബന്ധത്തില്‍ ഉറച്ചുനിന്നുകൊണ്ട് ജീവന്‍റെ സമൃദ്ധ്യയില്‍ പങ്കുചേരാനും പിടിച്ചുനില്ക്കുവാനുമുള്ള ബോധ്യം വളര്‍ത്തിയെടുക്കണമെന്ന് ഉദ്ബോധിപ്പിച്ചു.








All the contents on this site are copyrighted ©.