2011-05-24 14:44:41

കൊളംബിയന്‍ ഗറില്ലകള്‍ വധിച്ച വൈദീകന്‍റെ മൃതദേഹം ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി


24 മെയ് 2011, വാല്‍ദീവിയ - കൊളംബിയ
കൊളംബിയായില്‍ ഗറില്ലാ സംഘം തട്ടിക്കൊണ്ടുപോയ വൈദീകന്‍റെ മൃതദേഹം ഏഴുവര്‍ഷങ്ങള്‍ക്കു ശേഷം കണ്ടെത്തി, കൊളംബിയായിലെ വിപ്ലവ ശക്തി FARC എന്നറിയപ്പെടുന്ന സായുധ ഗറില്ലാ സംഘം 2004 മാര്‍ച്ച് മാസം പതിനഞ്ചാം തിയതി തട്ടിക്കൊണ്ടുപോയ ഫാദര്‍ സേസാര്‍ ദാരിയോ പെഞ്യാ എന്ന വൈദീകന്‍റെ മൃതദ്ദേഹമാണ് രണ്ട് മുന്‍ ഗറില്ലകള്‍ നല്‍കിയ വിവരമനുസരിച്ച് വാല്‍ദീവിയായിലെ വനപ്രദേശത്ത് കുഴിച്ചിട്ട നിലയില്‍ കണ്ടെത്തിയത്. വടക്കു കിഴക്കന്‍ കൊളംബിയായിലെ റൗദാല്‍ ഗ്രാമത്തില്‍ ഇടവക വൈദീകനായി സേവനമനുഷ്ഠിക്കുമ്പോഴായിരുന്നു നല്‍പത്തിരണ്ടുകാരനായ ഫാദര്‍ ദാരിയോയ‍െ ഗറില്ലകള്‍ തട്ടിക്കൊണ്ടുപോയത്. വൈദീകനെ വിട്ടുകിട്ടാന്‍ സഭ നടത്തിയ പ്രയത്നങ്ങളെല്ലാം വിഫലമായതിനെത്തുടര്‍ന്ന് അദ്ദേഹം വധിക്കപ്പെട്ടു എന്ന് വാര്‍ത്ത പരന്നിരുന്നെങ്കിലും മൃതദേഹം കണ്ടെത്തുവാന്‍ സാധിച്ചിരുന്നില്ല.







All the contents on this site are copyrighted ©.