2011-04-14 17:44:08

വത്തിക്കാനിലെ
വിശുദ്ധവാര പരിപാടികള്‍


ഏപ്രില്‍ 17 – ഏപ്രില്‍ 24, 2011
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പ മുഖ്യകാര്‍മ്മികത്വം വഹിക്കുന്ന വിശുദ്ധവാര പരിപാടികള്‍ ആരാധനക്രമങ്ങള്‍ക്കായുള്ള വത്തിക്കാന്‍റെ കാര്യാലയം പ്രസിദ്ധീകരിച്ചു. പേപ്പല്‍ ആരാധനക്രമ പരിപാടികളുടെ ഉത്തരവാദിത്വം വഹിക്കുന്ന മോണ്‍സീഞ്ഞോര്‍ ഗ്വീദോ മരീനിയാണ് ഏപ്രില്‍ 14-ാം തിയതി വ്യാഴാഴ്ച ഒരു വിജ്ഞാപനത്തിലൂടെ മാര്‍പാപ്പയുടെ വിശുദ്ധവാര പിരപാടികള്‍ പ്രസിദ്ധപ്പെടുത്തിയത്.

ഏപ്രില്‍ 17-ാം തിയതി ഹോസാന ഞായര്‍
തിരുക്കര്‍മ്മങ്ങള്‍ രാവിലെ 9.30-ന് വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍, മാര്‍പാപ്പ ഒലിവു ചില്ലകള്‍ ആശിര്‍വ്വദിക്കുന്നതോടെ ആരംഭിക്കും, തുര്‍ന്ന് പ്രദക്ഷിണവും സമൂഹബലിയര്‍പ്പണവുമാണ്.

ഏപ്രില്‍ 21-ാം തിയതി പെസഹാവ്യാഴാഴ്ച
രാവിലെ 9.30-ന് വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ മാര്‍പാപ്പ തൈലാശിര്‍വ്വാദ ബലിയര്‍പ്പിക്കും പൗരോഹിത്യ കൂട്ടായ്മയുടെ പ്രതീകമായി അന്ന് റോമാ രൂപതയിലെ
എല്ലാ കര്‍ദ്ദിനാളന്മാരും, മെത്രാന്മാരും, വൈദികരും സന്യാസവൈദികരും മാര്‍പാപ്പോയോടൊപ്പം ബലിയര്‍പ്പിക്കും.

വൈകുന്നേരും 5.30 ന് വത്തിക്കാനില്‍നിന്നും 6 കിലോമീറ്റര്‍ ദൂരെയുള്ള
റോമാ രൂപതയുടെ ഭദ്രാസനദേവാലയമായ, സെന്‍റ് ജോണ്‍ ലാറ്ററാന്‍ ബസിലിക്കയിലായിരിക്കും മാര്‍പാപ്പ കാലുകഴുകല്‍ ശുശ്രൂഷ നടത്തുന്നതും തിരുവത്താഴപൂജയര്‍പ്പിക്കുന്നതും.

ഏപ്രില്‍ 22, ദുഃഖവെള്ളിയാഴ്ചത്തെ ആരാധനക്രമങ്ങള്‍ വത്തിക്കാനിലെ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായിലാണ്. വൈകുന്നേരം 5 മണിക്ക് വചനപ്രഘോഷണത്തോടെ ആരംഭിച്ച്, കുരിശാരാധന, ദിവ്യകാരുണ്യ സ്വീകരണം എന്നവയോടെ സമാപിക്കും.

വെള്ളിയാഴ്ച രാത്രി 9.15-നാണ് ചരിത്രപുരാതനമായ കൊളോസിയത്തില്‍
മാര്‍പാപ്പ നയിക്കുന്ന കുരിശിന്‍റെ വഴി നടത്തപ്പെടുന്നത്. കുരിശിന്‍റെ വഴിയുടെ സമാപനത്തില്‍ മാര്‍പാപ്പ പീഡാനുഭവ പ്രഭാഷണം നടത്തുകയും അപ്പസ്തോലികാശിര്‍വ്വാദം നല്കുകയും ചെയ്യും.

ഏപ്രില്‍ 23, വലിയ ശനിയാഴ്ചയിലെ പെസഹാ ജാഗരകര്‍മ്മങ്ങള്‍ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍ രാത്രി 9 മണിക്ക് ആരംഭിക്കും. പുത്തന്‍ തീയും പെസഹാത്തിരിയും മാര്‍പാപ്പ ആശിര്‍വ്വദിച്ചു കഴിയുമ്പോള്‍ പെസഹാ പ്രഘോഷണമാണ്, തുര്‍ന്ന് വചനപ്രഘോഷണം, ജ്ഞാനസ്നാന വ്രദവാഗ്ദാനം, ദിവ്യബലിയര്‍പ്പണം.

ഈസ്റ്റര്‍ ഞായര്‍ പ്രഭാതപൂജ വിശുദ്ധ പത്രോസിന്‍റെ ബസിലിക്കായില്‍
രാവിലെ 10.15-ന് ആരംഭിക്കും. ദിവ്യബലിയെത്തുടര്‍ന്ന് ബസിലിക്കായുടെ പ്രധാന മട്ടുപ്പാവില്‍ എത്തുന്ന മാര്‍പാപ്പ പരമ്പരാഗതമായ Urbi et orbi, ‘ലോകത്തിനും പട്ടണത്തിനുമായി’ എന്ന പ്രത്യേക സന്ദേശംനല്കുന്നതോടെ പെസാമഹോത്സവ പരിപാടികള്‍ സമാപിക്കും.

 







All the contents on this site are copyrighted ©.