2011-04-07 19:57:00

ലാഹോര്‍ അതിരൂപതാദ്ധ്യക്ഷന്‍
വിരമിച്ചു


7 ഏപ്രില്‍ 2011 ലാഹോര്‍
പാക്കിസ്ഥാനിലെ ലാഹോര്‍ അതിരൂപതാദ്ധ്യക്ഷന്‍ ആര്‍ച്ചുബിഷപ്പ്
ലോറന്‍സ് സല്‍ദാനയുടെ അജപാലന ശുശ്രൂഷയില്‍നിന്നുമുള്ള രാജി
മാര്‍പാപ്പ സ്വീകരിച്ചു. കാനോനാ നിയമപ്രകാരം (401, 1) ഒരു മെത്രാനുള്ള ഭരണാധികാരത്തിന്‍റെ പ്രായപരിധിയിലെത്തിയതിനെ തുടര്‍ന്നാണ് ആര്‍ച്ചുബിഷപ്പ് സല്‍ദാനാ അതിരൂപതയുടെ ഉത്തരവാദിത്വങ്ങളില്‍നിന്നും ഔദ്യോഗികമായി വിരമിക്കാനുള്ള അപേക്ഷ മാര്‍പാപ്പയ്ക്കു സമര്‍പ്പിച്ചത്.
1936-ല്‍ ഇന്ത്യയില്‍ മംഗാപുരത്തു ജനിച്ച അദ്ദേഹം, 2001-ലാണ് ലോഹോര്‍ അതിരൂപതാദ്ധ്യക്ഷനായി നിയമിതനായത്. പ്രതിസന്ധികളുള്ള പാക്കിസ്ഥാനിലെ സഭയില്‍ 10 വര്‍ഷക്കാലം അദ്ദേഹം സ്തുത്യര്‍ഹമായ സേവനംചെയ്തു.
മെത്രാപ്പോലീത്തായുടെ അഭാവത്തില്‍ സഹായമെത്രാന്‍, ബിഷപ്പ്
സെബാസ്റ്റൃന്‍ ഷാ ഭരണകാര്യങ്ങള്‍ നയിക്കും.







All the contents on this site are copyrighted ©.