മെത്രാന്‍മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വദേശത്തിനുവേണ്ടിയുള്ള പ്രത്യേക
സമ്മേളനത്തിന്‍റെ പ്രഥമ പൊതുയോഗം 11ാം തിയതി തിങ്കളാഴ്ച രാവിലെ വത്തിക്കാനില്‍ ചേര്‍ന്നു.
10ാം തിയതി ഞായറാഴ്ച വിശുദ്ധ പത്രോസിന്‍റെ കത്തീഡ്രല്‍ ദേവാലയത്തില്‍ മാര്‍പാപ്പയുടെ
മുഖ്യകാര്‍മ്മികത്വത്തില്‍ നടന്ന ദിവ്യബലിയോടെയാണ് സിനഡ് ആരംഭിച്ചത്.