2009-03-26 14:13:34

സിസ്റ്റര്‍ മേരി പ്രേമ ഉപവിയുടെ പ്രേഷിത സന്യാസിനിസമൂഹത്തിന്‍െറ പുതിയ ശ്രേഷ്ഠ


ഉപവിയുടെ പ്രേഷിത സന്യാസിനി സമൂഹത്തിന്‍െറ ശ്രേഷ്ഠയായി ജര്‍മ്മന്‍കാരിയായ സിസ്റ്റര്‍ മേരി പ്രേമ തെരഞ്ഞെടുക്കപ്പെട്ടു. വാഴ്ത്തപ്പെട്ട മദര്‍ തെരേസാ സ്ഥാപിച്ച ആ സമൂഹത്തെ 1997 മുതല്‍ നയിച്ചിരുന്നത് സിസ്റ്റര്‍ നിര്‍മ്മല ജ്യോഷിയായിരുന്നു. സിസ്റ്റര്‍ നിര്‍മ്മലയെ തന്നെ പൊതുസംഘം മൂന്നാം തവണ തെരഞ്ഞടുത്തെങ്കിലും സിസ്റ്ററിന്‍െറ അഭ്യര്‍ത്ഥനമൂലം പൊതുസംഘം മറ്റൊരു വോട്ടുടെപ്പിന് സന്നദ്ധമാകുകയായിരുന്നു. അനാരോഗ്യവും, സമൂഹത്തില്‍ ധ്യാനത്മകജീവിതം നയിക്കുവാനുള്ള ആഗ്രഹവും ചൂണ്ടിക്കാട്ടിക്കൊണ്ടാണ് പൊതുശ്രഷ്ഠസ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കാന്‍ സിസ്റ്റര്‍ നിര്‍മ്മല പൊതുസംഘത്തോട് അഭ്യര്‍ത്ഥിച്ചത്. ആ പൊതുസംഘത്തില്‍ 136 അംഗങ്ങളുണ്ടായിരുന്നു. അതില്‍ 74പേര്‍ ഭാരതീയരും ഇതരര്‍ വിദേശരാജ്യക്കാരും ആണ്. സിസ്റ്റര്‍ ജോസഫായെ ഉപപൊതുശ്രേഷ്ഠയായും, സി.ജോവന്നാ സി.അഡ്രിയാന സി.ജോസഫ് മരിയ എന്നിവരെ ആലോചനക്കാരായും സംഘം തെരഞ്ഞെടുത്തു







All the contents on this site are copyrighted ©.