2006-05-23 15:46:16

പോപ്പ് ബെനഡിക്ട് പതിനാറമ൯ സമര്‍പ്പിതരോട്


           ദിഗ്ഭ്രംശം സംഭവിച്ചതും സംഭ്രാന്തവും ആയ ലോകത്തില്‍ ദൈവത്തിന്‍റ രുപാന്തരീകുതമായ സാന്നിദ്ധ്യത്തിനു് സാക്ഷൃമേകുകയാണ് സമര്‍പ്പിതരുടെ ഇന്നത്തെ ദൗത്യമെന്ന് പോപ്പ് ബെനഡിക്ട്. പതിനാറമ൯.

         അര്‍പ്പിതജീവിതസമൂഹങ്ങളുടെയും അപ്പസ്തോലികജീവിതത്തിനായുള്ള സമൂഹങ്ങളുടെയും മേജര്‍സൂപ്പീരിയേഴ്സിനെ വത്തിക്കാനില്‍ തിങ്കളാഴ്ച സ്വീകരിച്ച് സംസാരിക്കുകയായിരുന്നു പാപ്പാ.

         ഈ നുറ്റാണ്ടിന്‍റെ മനോഭാവത്തോട് അനുരുപപ്പെടാതെ ദൈവഹിതം വിവേചിച്ചറിയുന്നതിനു് പ്രാപ്തരാകുവാ൯ സ്വയം രുപാന്തരപ്പെട്ടുകൊണ്ടും തങ്ങളുടെ ദൗത്യത്തെ നിരന്തരം നവീകരിച്ചുകൊണ്ടും ലോകത്തില്‍ സുവിശേഷത്തിന്‍റെയെയും അതിന്‍െറ വൈരുദ്ധ്യങ്ങളുടെയും വിശ്വാസ്യവും തേജോമയവും ആയ അടയാളമായിരിക്കുവാനാണു് സമര്‍പ്പിതര്‍ വിളിക്കപ്പെടുന്നതെന്ന് പാപ്പാ ഉദ്ബോധിപ്പിച്ചു.  

 








All the contents on this site are copyrighted ©.