2018-05-29 10:45:00

സ്വവര്‍ഗ്ഗവിവാഹം : വഴിപിഴച്ച ലൈംഗികവൈകല്യം


യുറോപ്യന്‍ രാജ്യമായ സ്ലൊവേക്ക്യായിലെ മെത്രാന്‍ സംഘം സ്വവര്‍ഗ്ഗവിവാഹത്തിനെതിരെ
യൂറോപ്യന്‍ യൂണിയന്‍ കോടതിയെ സമീപിച്ചു.

സ്വവര്‍ഗ്ഗവിവാഹം നിയമപരമാക്കാനുള്ള രാഷ്ട്രീയവും വ്യക്തിപരവുമായ നീക്കത്തിനെതിരെ ദേശീയ കത്തോലിക്കാ മെത്രാന്‍ സംഘത്തിന്‍റെ പ്രസിഡന്‍റും, ബാര്‍ത്തിസ്ലാവിലെ മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് സ്റ്റാനിസ്ലാവ് സ്വലന്‍സ്കി യൂറോപ്യന്‍ യൂണിയന്‍ കോടതിയില്‍ മെയ് 25-Ɔο തിയതി ഹര്‍ജി സമര്‍പ്പിച്ചു.

സ്ത്രീയും പുരുഷനും ഒന്നുചേരുന്ന അഭേദ്യമായ വൈവാഹിക ബന്ധത്തിലെ പ്രകൃതിനിയമത്തെ തച്ചുടയ്ക്കുകയും, വിവാഹാന്തസ്സിന്‍റെ അന്യൂനതയെ തരംതാഴ്ത്തുകയും ചെയ്യുന്ന സ്വവര്‍ഗ്ഗവിവാഹത്തെയാണ് (homosexual marriages) സ്ലൊവേക്യായിലെ കത്തോലിക്കാ സഭ ഹര്‍ജിയിലൂടെ വെല്ലുവിളിക്കുന്നത്. മനുഷ്യന്‍റെ സാംസ്ക്കാകരികവും മതപരവും മാനവികവുമായി പൈതൃകവും, അനിഷേധ്യമായ സ്വാതന്ത്ര്യം, ജനാധിപത്യം, സമത്വം, നിയമക്രമം എന്നീ മൂല്യങ്ങളും അതിലംഘിക്കുന്നതാണ് സ്വവര്‍ഗ്ഗ വിവാഹമെന്ന് ദേശീയ സഭയക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് സ്വലന്‍സ്ക്കി ഹര്‍ജയില്‍ വ്യക്തമാക്കി.

സ്ത്രീ-പുരുഷന്മാരുടെ ആജീവനാന്തം നിലനില്ക്കേണ്ട പാവനമായ ബന്ധത്തിന്‍റെയും, ലോകം ​​അംഗീകരിക്കുന്ന വിവാഹാന്തസ്സിന്‍റെ പ്രകൃതിനിയമത്തെയും, ആഗോള നിയമസാധുതയെയും ഉദ്ധരിച്ചുകൊണ്ടാണ് സ്വവര്‍ഗ്ഗവിവാഹത്തിനായി  ഏതാനും വ്യക്തികള്‍ മുന്നോട്ടുവയ്ക്കുന്ന അപേക്ഷയെ മെത്രാന്‍സംഘം എതിര്‍ക്കുന്നത്.

മാനവരാശിയുടെ പ്രത്യുല്പാദന ജീവിതക്രമത്തെയും, ജീവന്‍റെ നിലനില്പിനെയും സംരക്ഷണത്തെയും സന്ധാരണത്തെയും തടസ്സപ്പെടുത്തുന്ന സ്വവര്‍ഗ്ഗവിവാഹം സാമൂഹത്തിന്‍റെ നിരുത്തരവാദിത്വപരമായ ധാര്‍മ്മിക അധഃപതനവും,  മാനവികതയുടെ സമഗ്രപുരോഗതിയെ തടസ്സപ്പെടുത്തുന്ന വഴിപിഴച്ച ലൈംഗിക വൈകല്യവുമാണെന്ന്  ദേശീയ സഭയ്ക്കുവേണ്ടി ആര്‍ച്ചുബിഷപ്പ് സ്വലന്‍സ്ക്കി യൂറോപ്യന്‍ കോടതയില്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ കുറ്റപ്പെടുത്തി.  








All the contents on this site are copyrighted ©.