2017-11-30 19:17:00

വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ ഒരു സാഹോദര്യസന്ദര്‍ശനം


വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍, നവംബര്‍ 30 ബുധനാഴ്ച വത്തിക്കാന്‍റെ
പ്രതിനിധികള്‍ ഇസ്താംമ്പൂളിലെ കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭയും ആസ്ഥാനം സന്ദര്‍ശിച്ചു.

ഐക്യത്തിന്‍റെയും കൂട്ടായ്മയുടെയും പ്രതീകമായി സഭൈക്യ കാര്യങ്ങള്‍ക്കായുള്ള പൊന്തിഫിക്കല്‍ കൗണ്‍സിലിന്‍റെ പ്രസിഡന്‍റ്, കര്‍ദ്ദിനാള്‍ കേര്‍ട് കോഹിന്‍റെ നേതൃത്വത്തിലാണ് വത്തിക്കാന്‍റെ ആറ് ഔദ്യോഗിക പ്രതിനിധികള്‍ ഇസ്താംബൂളില്‍ എത്തിയത്. നവംബര്‍ 29-തിയതി ബുധനാഴ്ച ഫാനാറില്‍ എത്തിയ വത്തിക്കാന്‍ പ്രതിനിധികള്‍ കിഴക്കിന്‍റെ എക്യുമേനിക്കല്‍ പാത്രിയാര്‍ക്കിസ്, ബര്‍ത്തലോമ്യോ പ്രഥമന് അഭിവാദ്യങ്ങള്‍ അര്‍പ്പിച്ചു. അന്നു വൈകുന്നേരം ഫാനാര്‍  പാത്രിയാര്‍ക്കല്‍ ഭദ്രാസന ദേവാലയത്തില്‍ നടത്തപ്പെട്ട പ്രാര്‍ത്ഥനാശുശ്രൂഷയിലും അവര്‍ പങ്കുചേര്‍ന്നു.

നവംബര്‍ 30-‍Ɔ൦ തിയതിയാണ് കിഴക്കന്‍ ഓര്‍ത്തഡോക്സ് സഭകളുടെയും എക്യുമേനിക്കല്‍ പാത്രിയാര്‍ക്കേറ്റിന്‍റെയും മദ്ധ്യസ്ഥനായ വിശുദ്ധ അന്ത്യോസിന്‍റെ തിരുനാള്‍ ആചരിക്കപ്പെട്ടത്. സുവിശേഷങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നതു പ്രകാരം കഫര്‍ണാമില്‍നിന്നുമുള്ള അന്ത്രയോസ് സഭാതലവനായിത്തീര്‍ന്ന അപ്പസ്തോലന്‍ പത്രോസിന്‍റെ സഹോദരനായിരുന്നു (മത്തായി 4,18-22). രണ്ടുപേരെയും ക്രിസ്തുവിന്‍റെ ആദ്യശിഷ്യരായും ആദ്യ അപ്പസ്തോലന്മാരായും സഭ ആദരിക്കുന്നു.

ക്രിസ്തുവിന്‍റെ അരുമശിഷ്യരായിരുന്ന ഈ അപ്പോസ്തോലന്മാരുടെ തിരുനാളുകളുടെ അവസരങ്ങള്‍ പടിഞ്ഞാറും കിഴക്കും സഭകള്‍ തമ്മില്‍ സാഹോദര്യസന്ദര്‍നങ്ങള്‍ അങ്ങുമിങ്ങും നടത്തുന്നു. വിശുദ്ധ പത്രോസിന്‍റെ ജൂണ്‍ മാസത്തിലെ തിരുനാളില്‍ ഇസ്താംബൂളില്‍നിന്ന് പ്രതിനിധികള്‍ റോമിലേയ്ക്കും, വിശുദ്ധ അന്ത്രയോസിന്‍റെ തിരുനാളില്‍ വത്തിക്കാനില്‍നിന്നും പ്രതിനിധികള്‍ ഇസ്താംബൂളിലേയ്ക്കും സന്ദര്‍ശനം നടത്തുകയും, തിരുനാളില്‍ പങ്കെടുക്കുകയും ചെയ്യുന്നു. ഈ സഭൈക്യസന്ദര്‍ശന പരിപാടിയുടെ പതിവിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. 








All the contents on this site are copyrighted ©.