2017-09-21 11:38:00

കാരുണ്യം ലഭിക്കുന്നതിന് പാപാവബോധം അനിവാര്യം-പാപ്പാ


അപകടാവസ്ഥയിലാണെന്ന അവബോധം രക്ഷിക്കപ്പെടുന്നതിനുള്ള പ്രഥമ വ്യവസ്ഥായണെന്ന് മാര്‍പ്പാപ്പാ.

വത്തിക്കാനില്‍, താന്‍ വസിക്കുന്ന വിശുദ്ധ മാര്‍ത്തയുടെ നാമത്തിലുള്ള “ദോമൂസ് സാംക്തെ മാര്‍ത്തെ” മന്ദിരത്തിലെ കപ്പേളയില്‍ വ്യാ‌ഴാഴ്ച അര്‍പ്പിച്ച വിശുദ്ധകുര്‍ബ്ബാനവേളയില്‍ വചനവിശകലനം നടത്തുകയായിരുന്നു ഫ്രാന്‍സീസ് പാപ്പാ.

സൗഖ്യമാക്കപ്പെടണമെങ്കില്‍ രോഗിയാണ് എന്ന തോന്നല്‍ ഒരുവനുണ്ടാകേണ്ടത് ആവശ്യമാണെന്നും അതുപോലെതന്നെ യേശുവിന്‍റെ കാരുണ്യകടാക്ഷം ലഭിക്കണമെങ്കില്‍ പപാവബോധം വേണമെന്നും പാപ്പാ പറഞ്ഞു.

നാം പ്രാര്‍ത്ഥിക്കുമ്പോള്‍ നമുക്ക് സ്നേഹത്തിന്‍റെയും കാരുണ്യത്തിന്‍റെയും രക്ഷാദായകവും ആയ അവിടത്തെ നോട്ടം അനുഭവവേദ്യമാകുമെന്നു പ്രസ്താവിച്ച പാപ്പാ ഭയം വേണ്ട എന്ന് പ്രചോദനം പകരുകയും ചെയ്തു.

 








All the contents on this site are copyrighted ©.