2017 ഫെബ്രുവരി മാസത്തിലെ പ്രാര്‍ഥനാ നിയോഗം ഇതാണ്:
പ്രാര്‍ഥനാനിയോഗത്തിന്റെ വീഡിയോയില്‍ പാപ്പാ ഇങ്ങനെ സംസാരിക്കുന്നു:
(വീഡിയോ ലഭ്യമാകുന്ന ലിങ്ക്: https://we.tl/aAlDE2TFXa)
കഷ്ടതകളുടെ നടുവില്‍ ജീവിക്കുന്ന പാവങ്ങള്‍ക്കുവേണ്ടിയുള്ള ഫ്രാന്‍സീസ് പാപ്പായുടെ ഹൃദയവേദനയും അവരെ സഹായിക്കുന്നതിനും അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുന്നതിനുമുള്ള ആഹ്വാനവും നമുക്കപരിചിതമല്ല. ‘യേശുവിന്റെ സന്ദേശം കരുണയാണ്. ഇതു നമ്മുടെ കര്‍ത്താവിന്റെ ഏറ്റവും ശക്തമായ സന്ദേശമാണ്’ എന്നു പാപ്പാസ്ഥാനം ഏറ്റെടുത്ത നാളുകളില്‍ത്തന്നെ ഉറപ്പോടെ ഏറ്റുപറയുക യും കരുണയുടെ ഒരു ജൂബിലിവത്സരം പ്രഖ്യാപിച്ചുകൊണ്ട് കാരുണ്യത്തിന്റെ ഹൃദയം തുറക്കാനും കരങ്ങള്‍ നീട്ടാനും കത്തോലിക്കരെ മാത്രമല്ല, മാനവകുലം മുഴുവനെയും ക്ഷണിക്കുകയും ചെയ്ത പാപ്പാ ഈയൊരു നിയോഗത്തിനായി ഒരു മാസത്തെ പ്രാര്‍ഥന നീക്കിവയ്ക്കുന്നത് നമ്മെ ഒട്ടും അതിശയിപ്പിക്കുന്നില്ല.
വീഡിയോ സന്ദേശത്തില്‍ ആദ്യം പറയുന്നത് ഇങ്ങനെയാണ്:
2014 ഒക്ടോബറില്‍ നടന്ന ജനകീയപ്രസ്ഥാനങ്ങളുടെ ആഗോളസമ്മേളനത്തില്‍ പാപ്പാ പറഞ്ഞതാണിത്. ഇതോടു കൂട്ടിച്ചേര്‍ത്തു പറഞ്ഞിരിക്കുന്നതും ഇവിടെ പ്രസക്തമാണ്.
വീഡിയോ സന്ദേശത്തില്‍ പാപ്പാ തുടരുന്നു:
സുവിശേഷത്തിന്റെ സന്തോഷം എന്ന അപ്പസ്തോലികാഹ്വാനത്തില്‍ പാപ്പാ ഇക്കാര്യം നേരത്തെതന്നെ പറഞ്ഞിട്ടുള്ളതാണ്. അതിന്റെ അമ്പത്തിമൂന്നാം നമ്പറില്‍ മനുഷ്യജീവന്റെ മൂല്യം പരിരക്ഷിക്കാന്‍ വേണ്ടി ദൈവം നല്‍കിയിരിക്കുന്ന ‘കൊല്ലരുത്’ എന്ന പ്രമാണം ലംഘിക്കുന്ന ഇന്നത്തെ ചില പ്രവണ തകളെക്കുറിച്ച്. ‘ഒഴിവാക്കലിന്റെയും അസമത്വത്തിന്റെയും ഒരു സമ്പദ് വ്യവസ്ഥ മാരകമാണ്. അതുകൊണ്ട് അതിനോടും അരുത് എന്നു പറയേണ്ടിയിരിക്കുന്നു’. പാപ്പാ തുടരുന്നതിങ്ങനെയാണ്:
‘വലിച്ചെറിയല്‍ സംസ്ക്കാരം’ കേവല ചൂഷണത്തെയും മര്‍ദ്ദനത്തെയും കുറിച്ചുള്ളതല്ല എന്നാണു പാപ്പാ പറയുന്നത്. ഒഴിവാക്കപ്പെടുകയാണവര്. അവര്‍ ചൂഷിതരല്ല, ബഹിഷ്കൃതരാണ്; അവശിഷ്ടംപോലെ തള്ളപ്പെടുന്നവര്‍.
വീഡിയോ മെസേജിന്റെ മൂന്നാംഭാഗത്ത് അതായത് അവസാനഭാഗത്ത് പാപ്പാ എല്ലാവരോടുമായി അപേക്ഷിക്കുന്നതിതാണ്:
യേശുവിനോടു ചേര്ന്നുനില്ക്കുന്നതിനാണ് പാപ്പാ നമ്മോട് അപേക്ഷിക്കുന്നത്. യേശുവിന്റെ രക്ഷാ കരമായ ആശ്ലേഷത്തിന് നമ്മെത്തന്നെ വിട്ടുകൊടുക്കുന്നതിനുള്ള അപേക്ഷയാണിത്. യേശുവിനോടു ചേര്‍ന്നു നില്‍ക്കുമ്പോഴാണ്, ശരിയായിട്ടുള്ളതു ചെയ്യാനാവുക, നന്മയായിട്ടുള്ളതു ചെയ്യാന്‍ നമുക്കാ വുക. അതിലുമുപരി, സഹനങ്ങള്‍ ഏറ്റെടുത്തുകൊണ്ടുതന്നെ കാരുണ്യത്തിന്റെ പ്രവൃത്തികള്‍ ചെ യ്യാനാവുക. ഈ കാരുണ്യം ഇന്നത്തെ കാലഘട്ടത്തില്‍ കൂടുതല്‍ ആവശ്യമായിരിക്കുന്നു. പാപ്പാ അതുകൊണ്ട് അപേക്ഷിക്കുകയാണ്. ‘അവരെ ഉപേക്ഷിക്കരുതേ. അവര്‍ക്കുവേണ്ടി എന്നോടുകൂടി പ്രാര്‍ഥിക്കുക. അവരെ സമൂഹങ്ങളിലേക്ക് ഉള്‍ച്ചേര്‍ക്കുക, അവരെ ആശ്വസിപ്പിക്കുക’.
പാപ്പായുടെ എല്ലാ പ്രഭാഷണങ്ങളിലും ഇക്കാര്യം കടന്നുവരുന്നു. കഴിഞ്ഞ ജനുവരി 15-ന് കുടി യേറ്റക്കാരുടെയും അഭയാര്‍ഥികളുടെയും ആഗോളദിനാചരണത്തോടനുബന്ധിച്ച്, നല്കിയ സന്ദേശ ത്തില്‍, ഈ പ്രതിഭാസത്തിനു കാരണമായ തിന്മകളെ ചൂണ്ടിക്കാണിക്കുകയും അവരുടെ അവകാ ശങ്ങളെ എടുത്തുപറഞ്ഞുകൊണ്ട് പരിഹാരപ്രവര്ത്തനത്തിനു ആഹ്വാനം ചെയ്യുകയും ചെയ്തിരു ന്നു. കഴിഞ്ഞ ക്രിസ്മസ് നാളിലെ ഊര്‍ബി എത് ഓര്‍ബി സന്ദേശത്തില്‍ പാപ്പാ കഷ്ടതയനുഭവിക്കുന്ന ഓരോ ജനതയെയും പ്രത്യേകം അനുസ്മരിച്ചുകൊണ്ട് അവര്‍ക്കു സമാധാനം ആശംസിക്കുകയും കാ രുണ്യത്തിന്റെ കരങ്ങള്‍ നീട്ടാന്‍ ലോകജനതയെ ആഹ്വാനം ചെയ്യുകയും ചെയ്തു.
ക്രാക്കോവിലെ യുവജനസംഗമദിനങ്ങളില് ഫ്രാന്‍സീസ് പാപ്പാ കുരിശിന്റെ വഴി നയിക്കുന്നതിനിടയില്‍ യുവജനങ്ങളോടു ചോദിച്ചു. മാനവസഹനവേളകളില് ചോദിക്കപ്പെടുന്ന ചോദ്യങ്ങള്‍ തന്നെയാണവ:
പാപ്പാതന്നെ അതിനുത്തരം പറഞ്ഞതിങ്ങനെ:
അതെ ഈ യേശുവിനോടു ചേരാനാണ് പാപ്പാ നമ്മെ ക്ഷണിക്കുന്നത്. ആ യേശുവിനോടൊത്ത് ന മ്മുടെ സഹോദരങ്ങളുടെ സഹനം ഏറ്റെടുക്കാനും അവര്‍ക്ക് രക്ഷയേകാനുമാണ് പാപ്പാ ആവശ്യപ്പെ ടുന്നത്. ഇതിനു കാരണം നാം തേടേണ്ടത് മറ്റൊരിടത്തുമല്ല, യേശുവിന്റെ വചനങ്ങളില്ത്തന്നെയാണ്.
വി. മത്തായിയുടെ സുവിശേഷം അധ്യായം 25, 31 മുതലുള്ള വാക്യങ്ങളില്‍ രണ്ടു വിഭാഗത്തിലുള്ളവരെ യേശുവിനോടുകൂടി കാണാം. അവരില്‍ വലതുഭാഗത്തുള്ളവര്‍ യേശു പറയുന്നതുപോലെ, തനിക്കു വിശന്നപ്പോള്‍ ഭക്ഷണവും, ദാഹിച്ചപ്പോള്‍ ദാഹജലവും, പരദേശിയായിരുന്നപ്പോള്‍ സ്വീകരണവും നഗ്നനായിരുന്നപ്പോള്‍ ഉടുവസ്ത്രവും രോഗിയായിരുന്നപ്പോളും കാരാഗൃഹത്തി ലായിരുന്നപ്പോഴും സാമീപ്യവും നല്കിയവരാണ്. വിശപ്പും ദാഹവും നഗ്നതയും വിപ്രവാസവും രോഗവും തടവറയും സഹിക്കുന്നവരിലൂടെ അവിടുന്നുതന്നെയാണ് സഹിച്ചത്. ഇപ്പോഴും യേശു അവരുടെയിടയിലാണ്. അവരോടുകൂടി യേശുവും അരികുകളിലാണ്, പ്രാന്തപ്രദേശങ്ങളില്‍. യേശുവുള്ളിടത്തേയ്ക്കു നമുക്കും പാപ്പായോടൊത്തു നീങ്ങാം.
All the contents on this site are copyrighted ©. |