2016-12-15 19:15:00

“പ്രാര്‍ത്ഥനയാണ് മികച്ച പിറന്നാള്‍സമ്മാനം…!”


അര്‍ജന്‍റീനിയന്‍ ജനതയുടെ സ്നേഹവും പ്രാ‍ര്‍ത്ഥനയുമാണ് പാപ്പാ ഫ്രാന്‍സിസിനുള്ള പിറന്നാള്‍ സമ്മാനമെന്ന് സുഹൃത്ത്, ഫാദര്‍ പെപ്പേ പ്രസ്താവിച്ചു.

ഡിസംബര്‍ 15-ന് വത്തിക്കാന്‍ റോഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ്  ഡിസംബര്‍ 17-ന് ആചരിക്കുന്ന പാപ്പായുടെ 80-Ɔ൦ പിറന്നാളിനെക്കുറിച്ച് ബ്യൂനസ് ഐരസിലെ ചേരികളില്‍ അജപാലന ശുശ്രൂഷചെയ്യുന്ന പാപ്പായുടെ സുഹൃത്തായ ഫാദര്‍ പെപ്പേ ഇങ്ങനെ പറഞ്ഞത്.

മെത്രാനായിരുന്ന കാലംമുതല്‍ തങ്ങള്‍ക്ക് നന്നായി അറിയാം അദ്ദേഹം ആഘോഷപ്രിയനല്ലെന്നും, സമ്മാനങ്ങള്‍ ഇഷ്ടപ്പെടുന്നില്ലെന്നും. പ്രാര്‍ത്ഥനാഭ്യര്‍ത്ഥ മാത്രമാണ് ഇന്നത്തെപോലെ അന്നും പാപ്പാ ഫ്രാന്‍സിസ് നടത്തിയിട്ടുള്ളതെന്ന് അടുത്തറിയുന്ന ഫാദര്‍ പെപ്പേ അഭിമുഖത്തില്‍ വ്യക്തമാക്കി.

2012-ലെ ജന്മദിനത്തിന് ബ്യൂനസ് ഐരസിലെ ചേരിപ്രദേശത്തെ (Villas Miserias) യുവജനങ്ങള്‍ സമ്മാനിച്ച മദര്‍ തെരേസയുടെ വര്‍ണ്ണഗ്ലാസ് ചിത്രം (Stained Glass Image) അദ്ദേഹം സ്വീകരിച്ചത് ഫാദര്‍ പെപ്പേ അഭിമുഖത്തില്‍ ഓര്‍മ്മിച്ചു. ചിത്രം തിരഞ്ഞെടുത്ത പാവങ്ങള്‍ അതിനുപിന്നില്‍ കണ്ടത് ചേരിയിലെ മക്കള്‍ക്കായി പ്രവര്‍ത്തിച്ച തങ്ങളുടെ പ്രിയപ്പെട്ട ബര്‍ഗോളിയോ പിതാവിനെയാണെന്നു ഫാദര്‍ പെപ്പേ അനുസ്മരിച്ചു.

Photo : Italian actor, Riccardo Rossi and family around Pope Francis in the crowd of General Audience on 14th December 2016, wishing the Pontiff 80th birthday.








All the contents on this site are copyrighted ©.