2016-07-23 13:00:00

വേദന പ്രാര്‍ത്ഥനയുടെ അനുഭവമാക്കി മാറ്റുന്ന മോന്തി കുടുംബം


      ബംഗ്ലാദേശിന്‍റെ തലസ്ഥാനമായ ഡാക്കയില്‍ ഈ മാസം ഒന്നിനുണ്ടായ (01/07/16) ഭീകാരാക്രമണത്തില്‍ ജീവന്‍ പൊലിഞ്ഞ മുപ്പതോളം പേരില്‍ ഇറ്റലിസ്വദേശിനി സിമോണ മോന്തിയുടെ കുടുംബം, അവിടെ, അരിത്താന ഗ്രാമത്തില്‍ ഒരു കത്തോലിക്കാദേവാലയ നിര്‍മ്മിതിക്ക് സഹായമേകും.

     ആവശ്യത്തിലിരിക്കുന്ന സഭയ്ക്കുള്ള സഹായം, അഥവാ, എയ്ഡ് ടു ദ ചര്‍ച്ച്   ഇന്‍ നീഡ് എന്ന ആന്താരാഷ്ട്ര പ്രസ്ഥാനത്തിന്‍റെ ദേവാലയനിര്‍മ്മാണ പദ്ധതിയുമായി സഹകരിച്ചുകൊണ്ടായിരിക്കും ഈ കുടുംബം ഈ സഹായം ഏകുക.

     തങ്ങളനുഭവിച്ച വേദന പ്രാര്‍ത്ഥനയുടെയും ക്രിസ്തീയ പ്രത്യാശയുമായു‌ടെയും അനുഭവമാക്കി മാറ്റുക എന്നതാണ് ഈ തീരുമാനത്തിന്‍റെ പിന്നിലെന്ന് വധിക്കപ്പെട്ട സിമോണയുടെ സഹോദരനായ വൈദികന്‍ ലൂക്ക മോന്തി വത്തിക്കാന്‍ റേഡിയോയ്ക്കനുവദിച്ച അഭിമുഖത്തില്‍ വ്യക്തമാക്കി.

     ഭയപ്പെടേണ്ട, ഞാന്‍ ലോകത്തെ ജയിച്ചിരിക്കുന്നു എന്ന ക്രിസ്തുനാഥാന്‍റെ  വാക്കുകളാണ് ബംഗ്ലാദേശിലെ ന്യൂനപക്ഷ ക്രൈസ്തവസമൂഹത്തിന് നല്കാനുള്ള സന്ദേശമെന്നും അദ്ദേഹം പറഞ്ഞു








All the contents on this site are copyrighted ©.