2015-11-05 18:19:00

ജനസംഖ്യാരീതിയില്‍ ക്രൈസ്തവരെ സര്‍ക്കാര്‍ വിവേചിക്കരുത്


ന്യൂപക്ഷങ്ങളുടെ ജനസംഖ്യ സ്ഥിതിവിവരക്കണക്ക് സംബന്ധിച്ച ബിജെപി സര്‍ക്കാരിന്‍റെ പ്രചാരണരീതിയില്‍ കേരളത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ ആശങ്ക. 

ക്രൈസ്തവര്‍ അധികമുള്ള കേരളംപോലുള്ള സംസ്ഥാനങ്ങളിലെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യാനുപാതം ശരാശരിയില്‍ കൂടിയതാണെന്നുള്ള കാര്യക്രാന്തി മണ്ഡലിന്‍റെ പ്രസ്താവനയെയാണ് വിവേചനപരവും ആശങ്കാജനകവുമെന്ന് കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി, ഫാദര്‍ വര്‍ഗ്ഗീസ് വള്ളിക്കാട്ട് വേശേഷിപ്പിച്ചത്.

രാജ്യത്തെ ഭരണഘടന സ്ഥാപിക്കുന്ന അഖണ്ഡതയ്ക്കും ഐകദാര്‍ഢ്യത്തിനും ഘടകവിരുദ്ധമാണ് സര്‍ക്കാരിന്‍റെ മൗനസമ്മതത്തോടെ ന്യൂനപക്ഷങ്ങളുടെ ജനസംഖ്യ വിവേചിച്ചെടുത്തു പറയുന്ന രീതിയെ ഫാദര്‍ വള്ളിക്കാട്ട് പ്രസ്താവയില്‍ നിഷേധിച്ചു. ജനാധിപത്യ രാഷ്ട്രത്തില്‍ ഭരണത്തിന്‍റെ അജണ്ട നിശ്ചയിക്കേണ്ടത് പാര്‍ലിമെന്‍റാണെന്നും, തീവ്രവാദസ്വഭാവമുള്ള സംഘടനകളോ രാഷ്ട്രീയ പ്രസ്ഥാനങ്ങളോ ആ ചുമതല ഏറ്റെടുക്കുന്നതു രാജ്യത്തിന്‍റെ ഭരണഘടനയേയും ജനാധിപത്യ സ്ഥാപനങ്ങളെയും മര്യാദയെയും മാനിക്കാത്ത രീതിയാണെന്നും ഫാദര്‍ വള്ളിക്കാട്ട് ചൂണ്ടിക്കാട്ടി.

മതവിശ്വാസത്തിന്‍റെ അടിസ്ഥാനത്തില്‍ രാജ്യസ്നേഹവും കൂറും അളക്കാനുള്ള നീക്കത്തെ കേരളത്തിലെ പ്രാദേശികസഭാ കേന്ദ്രത്തിന്‍റെ ഡയറക്ടര്‍ കൂടിയായ ഫാദര്‍ വള്ളിക്കാട്ട്  നവംബര്‍ രണ്ടാം തിയതി, തിങ്കളാഴ്ച കൊച്ചിയില്‍ ഇറക്കിയ പ്രസ്താവയിലൂടെ കുറ്റപ്പെടുത്തി.

 








All the contents on this site are copyrighted ©.