2015-10-23 14:36:00

പാപ്പാ പുതിയൊരു അജപാലനവിഭാഗം രൂപീകരിക്കും


     അല്മായവിശ്വാസികള്‍ക്കും കുടുംബത്തിനുമായുള്ള പൊന്തിഫിക്കല്‍ സമിതികള്‍ക്ക് പകരമായി പുതിയൊരു വിഭാഗത്തിന് (Dicastery) രൂപം നല്‍കുമെന്ന് പാപ്പാ വെളിപ്പെടുത്തി.

     വത്തിക്കാനില്‍ സമ്മേളിച്ചിരിക്കുന്ന മെത്രാന്മാരുടെ സിനഡിന്‍റെ പതിനാലാം സാധാരണ പൊതുസമ്മേളനത്തിന്‍റെ, വ്യാഴാഴ്ച (22/10/15) വൈകുന്നേരം നടന്ന പതിനഞ്ചാം പൊതുയോഗത്തിന്‍റെ (GENERAL CONGREGATION) ആരംഭത്തിലാണ് ഫ്രാന്‍സിസ് പാപ്പാ തന്‍റെ ഈ തീരുമാനം അറിയിച്ചത്.

     കുടുംബത്തിനും അല്മായവിശ്വാസികള്‍ക്കും ജീവനും വേണ്ടിയുള്ളതായിരിക്കും ഈ പുതിയ വിഭാഗം.

     ജീവനുവേണ്ടിയുള്ള പൊന്തിഫിക്കല്‍ അക്കാദമി   ഇതിനോടു ചേര്‍ക്കപ്പെടുമെന്നും പാപ്പാ വെളിപ്പെടുത്തി.

     പുതിയവിഭാഗത്തിന്‍റെ ദൗത്യങ്ങള്‍ കാനന്‍നിയമാനുസൃതം, കൃത്യമായി രേഖാ മൂലം തായ്യറാക്കുന്നതിന് ഒരു പ്രത്യേക സമിതിക്ക് താന്‍ രൂപനല്കിക്കഴിഞ്ഞ തായും പാപ്പാ അറിയിച്ചു.

     ഈ സമിതി തയ്യറാക്കുന്ന രേഖ കര്‍ദ്ദിനാള്‍സമിതിയുടെ ഡിസംബറില്‍ ചേരുന്ന യോഗം പഠനവിധേയമാക്കും. 








All the contents on this site are copyrighted ©.