9 ഒക്ടോബര്‍ 2014, വത്തിക്കാന്‍ സിനഡിന്‍റെ നാലാംദിന പഠനങ്ങള്‍ അധികവും ജീവനെ സംബന്ധിച്ച
കാര്യങ്ങളെന്ന്, ഫാദര്‍ ഫ്രെദറിക്കോ ലൊമ്പാര്‍ഡി അറിയിച്ചു.
വത്തിക്കാനില്‍
സമ്മേളിച്ചിരിക്കുന്ന കുടുംബങ്ങള്‍ക്കായുള്ള പ്രത്യേക സിനഡു സമ്മേളനത്തിന്‍റെ നാലാം ദിനത്തെക്കുറിച്ച്
വ്യാഴാഴ്ച ( ഒക്ടോബര്‍ 9-ാം തിയതി) റോമില്‍ നടത്തിയ ഹ്രസ്വവിശദീകരണത്തിലാണ് ഫാദര്‍ ലൊമ്പാര്‍ഡി
ഇക്കാര്യം മാധ്യമങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തിയത്.
ജീവനോടു കാണിക്കേണ്ട തുറവിനെക്കുറിച്ചുള്ള
സഭയുടെ അടിസ്ഥാന നിലപാട് മാറ്റമില്ലാത്തതും മൗലികവുമാണ്. എന്നാല്‍ വൈവാഹിക ജീവിതത്തിന്‍റെയും
ദാമ്പത്യബന്ധത്തിന്‍റെയും പശ്ചാത്തലത്തില്‍ ജനന നിയന്ത്രണോപാധികളെക്കുറിച്ച് - കൃത്രിമവും,
പ്രകൃതിദത്തവുമായ രീതികളെക്കുറിച്ചും, വിശ്വാസികളുടെ ഇടയില്‍ നിലനില്ക്കുന്ന നിഗൂഢവും
അവ്യക്തവുമായ നിലപാടുകള്‍ ഇന്നത്തെ സമ്മേളനത്തില്‍ ക്ലിപ്തത കണ്ടെത്തുമെന്ന് സിനഡിന്‍റെ
കരടുരേഖയെ Instrumentum Laboris-നെ അടിസ്ഥാനമാക്കി ഫാദര്‍ ലൊമ്പാര്‍ഡി വിശദീകരിച്ചു.
ഗര്‍ഭച്ഛിദ്രം, ലിംഗനിര്‍ണ്ണത്തോടെയുള്ള ഗര്‍ഭധാരണം, കുട്ടികളുടെ പരിചരണം, കുടിയേറ്റത്തിന്‍റെ
നവമായ സാമൂഹ്യചുറ്റുപാടുകളിലും മാധ്യമാധിപത്യമുള്ള ലോകത്തും കുട്ടുകളെ വളര്‍ത്തുന്നതിലുള്ള
വെല്ലുവിളി, വിശ്വാസരൂപീകരണം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, മതബോധനം എന്നീ വിഷയങ്ങളും
ഇന്നത്തെ പൊതുസമ്മേളനങ്ങളുടെ ഭാഗമാണെന്നും ഫാദര്‍ ലൊമ്പാര്‍ഡി അറിയിച്ചു.