2014-07-18 18:37:18

സന്ദര്‍ശനം കൊറിയയ്ക്ക്
സമാധാനത്തിന്‍റെ പ്രത്യാശ


18 ജൂലൈ 2014, സോള്‍
പാപ്പായുടെ കൊറിയ സന്ദര്‍ശനം സമാധാനത്തിന്‍റെ പ്രത്യാശ പകരുമെന്ന് സിയോള്‍ അതിരൂപതാ വക്താവ്, ഫാദര്‍ ഹൂര്‍ യോങ്-യൂപ് പ്രസ്താവിച്ചു. ആഗസ്റ്റ് 13-മുതല്‍ 18-വരെ തിയതികളില്‍ അരങ്ങേറാന്‍ പോകുന്ന പാപ്പായുടെ സന്ദര്‍ശനത്തിന് ഒരുക്കമായി വത്തിക്കാന്‍ റേഡിയോയ്ക്കു നല്കിയ അഭിമുഖത്തിലാണ് അതിരൂപതാ വക്താവ്, ഫാദര്‍ യോങ്-യൂപ് ഇങ്ങനെ പ്രസ്താവിച്ചത്.

സമാധാനത്തിനും അനുരഞ്ജനവുമായി കേഴുന്ന ഇന്നത്തെ ലോകത്തിന്‍റെ പ്രതീകമാണ് കൊറയന്‍ ജനതയെന്നും, ആത്മീയ ഇടയാനായി കൊറിയയില്‍ എത്താന്‍പോകുന്ന പാപ്പായുടെ സാന്നിദ്ധ്യം പ്രത്യാശയ്ക്ക് ഏറെ വകനല്‍കുന്നുണ്ടെന്ന് അഭിമുഖത്തില്‍ ഫാദര്‍ യോങ്-യൂപ് പ്രസ്താവിച്ചു.








All the contents on this site are copyrighted ©.