2014-06-13 18:02:55

ഇറാക്കില്‍ അരങ്ങേറുന്ന
മനുഷ്യദുരന്തം


13 ജൂണ്‍ 2014, വത്തിക്കാന്‍
ഇറാക്കില്‍ വീണ്ടും മനുഷ്യദുരന്തമെന്ന്, പൗരസ്ത്യസഭാ കാര്യങ്ങള്‍ക്കായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ട്, കര്‍ദ്ദിനാള്‍ ലിയനാര്‍ഡോ സാന്ദ്രി. ജൂണ്‍ 13-ാം തിയതി വെള്ളിയാഴ്ച മൊസൂളിലെ സഭാ കേന്ദ്രത്തില്‍നിന്നും ലഭിച്ച വിവരങ്ങളെ അടസ്ഥാനമാക്കി പുറത്തിറക്കിയ പ്രസ്താവനയിലാണ്
മൊസൂള്‍-നിനീവെ ഭാഗത്ത് അരങ്ങേറുന്ന ക്രൈസ്തവ പീഡനത്തെ ‘മനുഷ്യദുരന്ത’മെന്ന് കര്‍ദ്ദിനാള്‍ സാന്ദ്രി, വിശേഷിപ്പിച്ചത്.

കാല്‍ഡിയന്‍ സഭാദ്ധ്യക്ഷന്‍ പാത്രിയര്‍ക്കിസ് ലൂയി സാക്കോ, മൊസൂളിന്‍റെ മെത്രാപ്പോലീത്താ ആര്‍ച്ചുബഷപ്പ് നിന്‍ത് എന്നിവരില്‍നിന്നും ലഭിച്ച റിപ്പോര്‍ട്ടുകള്‍ പ്രകാരം ഇറാക്കി വിമതരുടെ പീഡനങ്ങളേറ്റ് ക്രൈസ്തവര്‍, ആബാലവൃന്ദം ജനങ്ങള്‍ ജീവരക്ഷാര്‍ത്ഥം മൊസൂല്‍-നിനീവേ നഗരങ്ങള്‍ വിട്ട് സമീപരാജ്യങ്ങളിലേയ്ക്കും അഭയാര്‍ത്ഥി കേന്ദ്രങ്ങളിലേയ്ക്കും രക്ഷപെടുകയാണെന്ന് പ്രസ്താവനയിലൂടെ അറിയിച്ചു.
Photo : Ayotolla Irani al Sistani ordred Jihadists to fight christian minority in Mosul









All the contents on this site are copyrighted ©.