06 ജൂൺ 2014, വത്തിക്കാൻ ഫ്രാൻസിസ് മാർപാപ്പ അർമേനിയൻ ഓർത്തഡോക്സ് സഭയുടെ സിലിഷ്യയിലെ
കാതോലിക്കോസ് അരാം പ്രഥമൻ കെഷീഷിയാനുമായി കൂടിക്കാഴ്ച്ച നടത്തി. വ്യാഴാഴ്ച രാവിലെ വത്തിക്കാനിലെ
അപ്പസ്തോലിക അരമനയിൽ വച്ചായിരുന്നു കൂടിക്കാഴ്ച്ച. കൂടിക്കാഴ്ച്ചാനന്തരം അപ്പസ്തോലിക
അരമനയിലെ റെഡംപ്റ്റർ മാത്തെർ കപ്പേളയിൽ ഇരുവരും ഒരുമിച്ചു പ്രാർത്ഥിച്ചു.
സഭൈക്യത്തിന്‍റെ
പാതയിൽ വിശ്വാസത്തോടും പ്രത്യാശയോടുംകൂടി മുന്നേറേണ്ടത് അനിവാര്യമാണെന്ന് കാതോലിക്കോസ്
അരാം പ്രഥമനു നൽകിയ സന്ദേശത്തിൽ മാർപാപ്പ പ്രസ്താവിച്ചു.
പശ്ചിമേഷ്യയിൽ സമാധാനം
സ്ഥാപിക്കാനും അവിടെയുള്ള ക്രൈസ്തവരെ സഹായിക്കാനും പ്രോത്സാഹിപ്പിക്കാനും മാർപാപ്പ നടത്തുന്ന
ശ്രമങ്ങൾ മുക്തകണ്ഠം പ്രശംസിച്ച കാതോലിക്കോസ് പാപ്പായ്ക്ക് എല്ലാവിധ പിന്തുണയും പ്രാർത്ഥനയും
ഉറപ്പു നൽകി.