21 ഫെബ്രുവരി 2014, വത്തിക്കാൻ വേദപാഠം പഠിച്ചതുകൊണ്ടുമാത്രം യേശുവിനെ അറിയാൻ സാധിക്കില്ല.
ക്രിസ്തുവിനെ അനുഗമിച്ചാൽ മാത്രമേ അവിടുന്ന ആരാണെന്ന് ഗ്രഹിക്കാൻ സാധിക്കൂവെന്ന് മാർപാപ്പ.
വത്തിക്കാനിലെ സാന്താ മാർത്താ മന്ദിരത്തിൽ വ്യാഴാഴ്ച രാവിലെ അർപ്പിച്ച ദിവ്യബലിമധ്യേ
നൽകിയ വചന സന്ദേശത്തിലാണ് വ്യക്തിപരമായ ബന്ധത്തിലൂടെ മാത്രമേ ക്രിസ്തു ആരാണെന്നു മനസിലാക്കാൻ
സാധിക്കൂവെന്ന് പാപ്പ ഉത്ബോധിപ്പിച്ചത്. “ഞാൻ ആരെന്നാണ് നിങ്ങൾ പറയുന്നത്?” (മത്താ.16,15)
എന്ന് ക്രിസ്തു തന്‍റെ ശിഷ്യൻമാരോട് ആരാഞ്ഞതുപോലെ “ഞാൻ നിനക്ക് ആരാണ്?” എന്ന് യേശു എന്നും
നാമോരോരുത്തരോടും ചോദിക്കുന്നു. ക്രിസ്തുവിന്‍റെ യഥാർത്ഥ ശിഷ്യരായി ജീവിച്ചുകൊണ്ടു മാത്രമേ
നമുക്ക് ഈ ചോദ്യത്തിന് മറുപടി നൽകാനാവൂ എന്നും മാർപാപ്പ പറഞ്ഞു.