2013-11-18 17:30:51

ആര്‍ച്ചുബിഷപ്പ് മേനാംപറമ്പിലിന്
ഊര്‍ബന്‍ യൂണിവേഴ്സിറ്റി പുരസ്ക്കാരം


18 നവംബര്‍ 2013, റോം
റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റി ആര്‍ച്ചുബിഷപ്പ് തോമസ് മേനാംപറമ്പിലിന് ‘ഡോക്ടറല്‍’
ബഹുമതി നല്കി ആദരിച്ചു. ഭാരതത്തില്‍, വിശിഷ്യ വടക്കു-കിഴക്കന്‍ ഇന്ത്യയില്‍ ഗോത്രവര്‍ഗ്ഗക്കാരുടെ ഇടയില്‍ അദ്ദേഹം നിര്‍വ്വഹിച്ച അതുല്യമായ പ്രേഷിതസമര്‍പ്പണത്തിന് അംഗീകാരമായിട്ടാണ് റോമിലെ പൊന്തിഫിക്കല്‍ യൂര്‍ബന്‍ യൂണിവേഴ്സിറ്റി ആര്‍ച്ചുബിഷപ്പ് മേനാംപറമ്പിലിന് ഡോക്ടര്‍ ബഹുമതി നല്കി ആദരിച്ചത്. നവംമ്പര്‍ 15-ാം തിയതി റോമില്‍ നടന്ന പ്രത്യേക സമ്മേളനത്തില്‍വച്ച് യൂണിവേഴ്സിറ്റിയുടെ ഗ്രാന്‍ഡ് ചാന്‍സലറും, വിശ്വാസപ്രചരണത്തിനായുള്ള വത്തിക്കാന്‍ സംഘത്തിന്‍റെ പ്രീഫെക്ടുമായ കര്‍ദ്ദിനാള്‍ ഫെര്‍നാണ്ടോ ഫിലോനി സലീഷ്യന്‍ സഭാംഗവും, ഗൗഹാത്തി അതിരൂപതയുടെ മുന്‍മെത്രാപ്പോലീത്തയുമായ ആര്‍ച്ചുബിഷപ്പ് മേനാംപറമ്പിലിന് ബഹുമതിപത്രം നല്കി ആദരിച്ചു.

ഭാരതത്തിലെ ഹൈന്ദ സഹോദരങ്ങള്‍ ക്രിസ്തുവിനോ സുവിശേഷത്തിനോ എതിരല്ലെന്ന്, ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. റോമിലെ ഊര്‍ബന്‍ യൂണിവേഴ്സിറ്റി നല്കിയ ‘മിഷണറി ഡോക്ടര്‍ പുരസ്ക്കാരം’ സ്വീകരിച്ചുകൊണ്ടു നടത്തിയ മറുപടി പ്രസംഗത്തിലാണ് ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ ഇങ്ങനെ അഭിപ്രായപ്പെട്ടത്. സുവിശേഷ ജോലിയില്‍ വ്യാപൃതരായിരിക്കുന്നവരില്‍നിന്നും സമൂഹത്തില്‍ വളര്‍ന്നുവരുന്ന വിപരീതാത്മകമായ അഭിപ്രായങ്ങളും ചിന്താരീതികളുമാണ് പ്രശ്നങ്ങളായി വളരുന്നതും, ‘ക്രൈസ്തവ വിരുദ്ധ’മെന്ന് വ്യാഖ്യാനിക്കപ്പെടുന്നതെന്നും പരിചയസമ്പന്നനായ മിഷണറി, ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ പ്രസ്താവിച്ചു. എതിര്‍പ്പുകള്‍ ഉണ്ടെങ്കിലും മിഷന്‍ മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍, തുറവോടും അത്മവിശ്വാസത്തോടുംകൂടെ പ്രവര്‍ത്തിക്കണമെന്ന്
50 വര്‍ഷക്കാലം വടക്കെ ഇന്ത്യയിലെ മിഷ്യന്‍ പ്രവിശ്യയില്‍ തന്‍റെ ജീവിതം ചിലവൊഴിച്ച ആര്‍ച്ചുബിഷപ്പ് മേനാംപറമ്പില്‍ അഭിപ്രായപ്പെട്ടു.

കേരളത്തിലെ പാലാ സ്വദേശിയാണ് വടക്കെ ഇന്ത്യയുടെ ഈ നലംതികഞ്ഞ മിഷണറി.
Reported : nellikal, Vatican Radio








All the contents on this site are copyrighted ©.