2013-08-02 18:42:26

പാപ്പാ വോയ്ത്തീവയ്ക്കൊരു
സ്നിഗ്ദ്ധോപഹാരം


02 ആഗസ്റ്റ് 2013, മാഡ്രിഡ്
അടുത്ത ലോക യുവജനമേള പോളണ്ടിലെ ക്രാക്കോയില്‍ വച്ചത് പ്രസ്ഥാനത്തിന്‍റെ ഉപജ്ഞാതാവായ വാഴ്ത്തപ്പെട്ട ജോണ്‍ പോള്‍ രണ്ടാമന്‍ പാപ്പായ്ക്കു നല്കുന്ന ഉചിതമായ സ്തുത്യോപഹാരമാണെന്ന്,
സ്പെയ്നിലെ ബാര്‍സലോണാ അതിരൂപതാദ്ധ്യന്‍, കര്‍ദ്ദിനാള്‍ മര്‍ത്തിനെസ് സിസ്റ്റാക്ക് പ്രസ്താവിച്ചു.
29-ാമത് ലോക യുവജനമാമാംഗം പാപ്പാ വോയ്ത്തീവയുടെ ജന്മാനാടും ഇഷ്ടനഗരവുമായ ക്രാക്കോയില്‍ 2016-ാമാണ്ടിലാണ് അരങ്ങേറുന്നത്.

പാപ്പാ ഫ്രാന്‍സിസിന്‍റെ ബ്രസീലിലേയ്ക്കുള്ള പ്രഥമ അപ്പസ്തോലിക യാത്ര, ആഗോള സഭയിലെ യുവജനങ്ങളുടെ പക്കലേയ്ക്ക്, വിശ്വാസവും സ്നേഹവും പ്രഘോഷിച്ചുകൊണ്ടുള്ള തീര്‍ത്ഥാടനമായിരുന്നതുപോലെ ക്രാക്കോ സംഗവും വിശ്വാസപ്രഘോഷണമായി തീരുമെന്ന്, റിയോയില്‍ യുവജനങ്ങളുടെ മതബോധന പരിപാടികളില്‍ പങ്കെടുത്ത കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് പ്രസ്താവിച്ചു.
ലോക യുവജനമേളയെ തന്‍റെ സാന്നിദ്ധ്യംകൊണ്ട് ആഴമായി സുവിശേഷവത്ക്കരിച്ച വ്യക്തിയാണ് പാപ്പാ ഫ്രാന്‍സിസെന്നും, ദേശ വംശ സംസ്ക്കാരിക പരിമിതികള്‍ക്കപ്പുറം മനുഷ്യരെ, വിശിഷ്യ പാവങ്ങളായവരെ തേടിയിറങ്ങുന്ന അജപാലന ശൈലിയാണ് ഇന്ന് സഭയ്ക്കാവശ്യമെന്നും പഠിപ്പിക്കുന്ന പാപ്പാ ഫ്രാന്‍സിസ്, ഏവരെയും നിറഞ്ഞ വാത്സല്യവും സാന്നിദ്ധ്യവുംകൊണ്ട് നവീകരണത്തിനായി ക്ഷണിക്കുകയാണെന്നും കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് പ്രസ്താവനയിലൂടെ വെളിപ്പെടുത്തി.

സഭയുടെ നവോത്ഥാനം തുടങ്ങേണ്ടത് നമ്മില്‍ ഓരോരുത്തരിലും അനുരഞ്ജനത്തിന്‍റെ ആദ്യ ചലനങ്ങള്‍ സൃഷ്ടിച്ചുകൊണ്ടാണെന്ന് യുവാക്കള്‍ക്കൊപ്പമുള്ള ജാഗരപ്രാര്‍ത്ഥനയില്‍ പാപ്പാ പ്രസ്താവിച്ചത്, കര്‍ദ്ദിനാള്‍ സിസ്റ്റാക്ക് തന്‍റെ പ്രസ്താവനയില്‍ അനുസ്മരിച്ചു.
Reported : nellikal, sedoc








All the contents on this site are copyrighted ©.