2013-07-09 16:55:03

അഭയാര്‍ത്ഥികളുടെ ദയനീയാവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിച്ച സന്ദര്‍ശനം


09 ജൂലൈ 2013,
മാര്‍പാപ്പയുടെ ലാംമ്പെദൂസാ സന്ദര്‍ശനം ലോകമെമ്പാടുമുള്ള ആയിരക്കണത്തിന് അഭയാര്‍ത്ഥികളുടേയും കുടിയേറ്റക്കാരുടേയും ദയനീയാവസ്ഥയിലേക്ക് ലോകശ്രദ്ധ തിരിച്ചുവെന്ന് കത്തോലിക്കാ ഉപവി സംഘടന കാരിത്താസ് ഇന്‍റര്‍നാഷണലസിന്‍റെ പ്രസിഡന്‍റ് കര്‍ദിനാള്‍ ഓസ്ക്കാര്‍ റോഡ്രിഗസ് മറാഡിയാഗ പ്രസ്താവിച്ചു. അഭയാര്‍ത്ഥികളെ മനുഷ്യാന്തസിന് ചേര്‍ന്ന രീതിയില്‍ സ്വീകരിച്ച് അനുതാപപൂര്‍വ്വം അവരെ സഹായിക്കാന്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് മതസമൂഹങ്ങളാണെന്നും അദ്ദേഹം സൂചിപ്പിച്ചു. അഭയാര്‍ത്ഥികളെ സ്വസഹോദരങ്ങളെപ്പോലെ പരിഗണിച്ച് നാം അവരെ സ്വീകരിക്കണമെന്നും കര്‍ദിനാള്‍ മറാഡിയാഗ അഭിപ്രായപ്പെട്ടു.

വാര്‍ത്താ സ്രോതസ്: വത്തിക്കാന്‍ റേഡിയോ







All the contents on this site are copyrighted ©.