2013-02-28 19:15:19

പ്രബോധനശക്തിയുടെ മുന്നില്‍
കര്‍ദ്ദിനാളന്മാര്‍ ആദരവോടെ


28 ഫെബ്രുവരി 2013, വത്തിക്കാന്‍
‘അങ്ങയോടൊത്തു ചരിച്ച നാളുകളില്‍ ഞങ്ങളുടെ ഹൃദയങ്ങള്‍ ദൈവസ്നേഹത്താല്‍ ജ്വലിക്കുകയായിരുന്നു’വെന്ന്, കര്‍ദ്ദിനാള്‍ സംഘത്തിന്‍റെ തലവന്‍, ആഞ്ചെലോ സൊഡോനോ പ്രസ്താവിച്ചു. ഫെബ്രുവരി 28-ാം തിയതി ബനഡിക്ട് 16-ാമന്‍ പാപ്പയുടെ ഭരണകാലത്തിന്‍റെ അവസാനദിനത്തില്‍ രാവിലെ 11 മണിക്ക് വത്തിക്കാനില്‍ സമ്മേളിച്ച കൂടിക്കാഴ്ചയിലാണ് കര്‍ദ്ദിനാള്‍ സൊഡാനോ ഇങ്ങനെ പ്രസ്താവിച്ചത്.

പാപ്പയുടെ അപ്പസ്തോലിക സേവനത്തിന്‍റെയും സാക്ഷൃത്തിന്‍റെയും പ്രബോധനശക്തിയുടെയും മുന്നില്‍ ആദരവോടും വിറയലോടുംകൂടെയാണ് തങ്ങള്‍ സമ്മേളിച്ചിരിക്കുന്നതെന്ന് കര്‍ദ്ദിനാളന്മാരുടെ പേരില്‍ പ്രസ്താവിച്ചുകൊണ്ടാണ് സംഘത്തലവന്‍ വിരമിക്കുന്ന പാപ്പയ്ക്ക് നന്ദിയര്‍പ്പിച്ചത്.
പാപ്പായോടൊപ്പം എട്ടുവര്‍ഷക്കാലം ചരിക്കുകയും ജീവിക്കുകയും ചെയ്ത തങ്ങള്‍ക്ക് എമ്മാവൂസിലെ അപ്പസ്തോലന്മാരുടെ അനുഭവമായിരുന്നെന്നും, നിസ്തുലമായ സേവനത്താല്‍ സഭയെ ധന്യയാക്കിയ അങ്ങേയ്ക്ക് ദൈവം പ്രതിഫലം നല്കട്ടെ, എന്ന പ്രാര്‍ത്ഥനാശംസയോടെയാണ് കര്‍ദ്ദിനാള്‍ സൊഡാനോ നന്ദിപ്രകടനം ഉപസംഹരിച്ചത്.









All the contents on this site are copyrighted ©.