2012-11-06 16:09:41

ഷര്‍പ്പെലെത്തിയുടെ വിചാരണ ആരംഭിച്ചു


06 നവംബര്‍ 2012, വത്തിക്കാന്‍
വത്തിലീക്സ് കേസില്‍ വത്തിക്കാനിലെ കംപ്യൂട്ടര്‍ വിഗദ്ധന്‍ ക്ലൗദിയോ ഷര്‍പ്പെലെത്തിയുടെ വിചാരണ നവംബര്‍ 5ാം തിയതി തിങ്കളാഴ്ച ആരംഭിച്ചു. വത്തിക്കാനിലെ സ്വകാര്യരേഖകള്‍ ചോര്‍ത്താന്‍ സഹായിച്ചുവെന്ന കുറ്റമാണ് വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറിയേറ്റിലെ ജീവനക്കാരനായിരുന്ന ഷര്‍പ്പെലെത്തിക്കുമേല്‍ ആരോപിക്കപ്പെട്ടിരിക്കുന്നത്. തിങ്കളാഴ്ച നടന്ന വിചാരണയില്‍ കേസിന്‍റെ സാങ്കേതിക വശങ്ങളെക്കുറിച്ച് കോടതി വിലയിരുത്തി. നവംബര്‍ 10ന് നടക്കുന്ന അടുത്ത വിചാരണയില്‍ സാക്ഷിവിസ്താരം ആരംഭിക്കും. രഹസ്യരേഖകള്‍ ചോര്‍ത്തിയ സംഭവത്തില്‍ മാര്‍പാപ്പയുടെ മുന്‍ പരിചാരപ്രമുഖന്‍ പാവ്ലോ ഗബ്രിയേലെ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തിയിരുന്നു.








All the contents on this site are copyrighted ©.