2012-05-14 16:36:49

ഹമായില്‍ ക്രൈസ്തവരെ കുടിയൊഴിപ്പിച്ചു.


14 മെയ് 2012, ഹമാ
ആഭ്യന്തര കലാപം തുടരുന്ന സിറിയയിലെ ഹമാ പ്രവിശ്യയില്‍ സായുധ പ്രക്ഷോഭകര്‍ ക്രൈസ്തവരെ കുടിയൊഴിപ്പിച്ചു. അന്താരാഷ്ട്ര വാര്‍ത്താ മാധ്യമങ്ങള്‍ പുറത്തുവിട്ട ഈ വാര്‍ത്ത സത്യമാണെന്ന് പ്രാദേശിക സഭാംഗങ്ങള്‍ വെളിപ്പെടുത്തിയതായി ഫീദെസ് വാര്‍ത്താ ഏജന്‍സി സ്ഥിരീകരിച്ചു. ഹമാ പ്രവിശ്യയിലെ അല്‍ ബോര്‍ജ് അല്‍ ഖസ്താല്‍ ഗ്രാമത്തിലാണ് ക്രൈസ്തവരുടെ കുടിയൊഴിപ്പിക്കല്‍ നടന്നത്. സര്‍ക്കാരിനെതിരേ പ്രക്ഷോഭം നടത്തുന്ന സിറിയന്‍ വിമോചന സൈന്യത്തിലെ സായുധസംഘമാണ് ഗ്രാമത്തിലെ എല്ലാ ക്രൈസ്തവ കുടുംബങ്ങളേയും കുടിയൊഴിപ്പിച്ച് അവരുടെ ഭവനങ്ങളും ദേവാലയവും കൈയ്യേറിയത്. പ്രസ്തുത ദേവാലയം ഇപ്പോള്‍ സൈനീക താവളമായി ഉപയോഗിക്കുകയാണെന്നും പ്രാദേശിക വക്താക്കള്‍ വെളിപ്പെടുത്തി.








All the contents on this site are copyrighted ©.