2012-03-07 17:12:26

കോങ്കോ ബ്രസാവില്‍
ദുരന്തത്തില്‍ പാപ്പ ദുഃഖാര്‍ത്തനായി


7 മാര്‍ച്ച് 2012, വത്തിക്കാന്‍
കോങ്കോയിലുണ്ടായ ആയുധപ്പുര സ്ഫോടനത്തില്‍ ബനഡിക്‍ട് 16-ാമന്‍ മാര്‍പാപ്പ
അതീവ ദുഃഖം രേഖപ്പെടുത്തി. ദക്ഷിണാഫ്രിക്കയിലെ കോങ്കോ ബ്രാസ്സാവില്‍ പ്രദേശത്ത്
മാര്‍ച്ച് 4-ാം തിയതി ഉണ്ടായ വന്‍ ആയുധപ്പുര സ്ഫോടനത്തില്‍ ആയിരത്തോളം പേര്‍ മരിക്കുകയും അനേകര്‍ മുറിപ്പെടുകയും ചെയ്തു. വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടേറിയേറ്റുവഴി കോങ്കോയിലെ ദേശീയ മെത്രാന്‍ സമിതിയുടെ പ്രസിഡന്‍റ്, ആര്‍ച്ചുബിഷപ്പ് ലൂയി പോര്‍ത്തേലായ്ക്ക് അയച്ച സന്ദേശത്തിലാണ് മാനുഷിക ദുരന്തത്തിലുള്ള തന്‍റെ അതീവ
ദുഃഖവും സഹാനുഭാവവും മാര്‍പാപ്പ അറിയിച്ചത്. മരണമടഞ്ഞവരുടെ ബന്ധുമിത്രാദികള്‍ക്ക് അനുശോചനവും പ്രാര്‍ത്ഥനയും നേര്‍ന്ന പാപ്പ അവര്‍ക്ക് തന്‍റെ അപ്പസ്തോലിക ആശിര്‍വ്വാദവും നല്കി.









All the contents on this site are copyrighted ©.