2012-01-04 19:30:23

വോയ്ത്തീലായുടെ
കടന്നുപോയ
കളിക്കൂട്ടുകാരന്‍


04 ജനുവരി 2012, റോം
കരോള്‍ വോയിത്തീലായുടെ കളിക്കൂട്ടുകാരന്‍ ക്ലൂഗര്‍ കടന്നുപോയി. വാഴ്ത്തപ്പെട്ട ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയുടെ സഹപാഠിയും കളിക്കൂട്ടുകാരനുമായിരുന്ന ജേര്‍സി ക്ലൂഗര്‍ ഡിസംബര്‍ 31-ാം തിയതി റോമില്‍ അന്തരിച്ചതായി പരേതന്‍റെ വിധവ, ക്ലാവ്ദിയോ ക്ലൂഗര്‍ വത്തിക്കാന്‍ റേഡിയോയെ അറിയിച്ചു. പോളണ്ടിലെ ക്രാക്കോയില്‍ 5-വയസ്സു മുതല്‍ മുന്‍മാര്‍പാപ്പയുടെ സുഹൃത്തായിരുന്ന ക്ലൂഗര്‍ യഹൂദനായിരുന്നു. വോയിത്തീവാ വൈദികനാകാന്‍ ക്രാക്കോയിലെ സെമിനാരിയില്‍ ചേര്‍ന്നപ്പോള്‍, ക്ലൂഗര്‍ പോളണ്ടിനുവേണ്ടി പോരാടുവാന്‍ പട്ടാളത്തില്‍ ചേര്‍ന്നുവെന്നും അന്തരിച്ച ക്ലൂഗറിന്‍റെ വിധവ, ക്ലാവ്ദിയോ വെളിപ്പെടുത്തി.

കുടുംബാംഗങ്ങള്‍ അധികവും നാസികളുടെ കൈയില്‍ മരണമടഞ്ഞതോടെ ക്ലൂഗറും ഭാര്യയും റോമിലേയ്ക്ക് രക്ഷപ്പെടുകയായിരുന്നു. പതിറ്റാണ്ടുകള്‍ ഇറ്റലിയില്‍ ജീവിച്ച ക്ലൂഗര്‍ 90-ാം വയസ്സില്‍ മരണമടയുമ്പോള്‍ മറവിരോഗത്തിന്‍റെ പിടിയിലയിരുന്നുവെന്നും ഭാര്യ അറിയിച്ചു

2005-മാണ്ടില്‍ കാലംചെയ്ത ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെക്കാള്‍
ഒരു വയസ്സ് ഇളപ്പമായിരുന്നു ക്ലൂഗറിനെന്നും, മാര്‍പാപ്പയുടെ അടുത്ത പോളിഷ് സുഹൃത്തുക്കളില്‍ ഏറ്റവും അവസാനത്തെ കണ്ണിയായിരുന്നു അന്തരിച്ച ക്ലൂഗറെന്നും,
ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍ മാധ്യമങ്ങളുടെ മേധാവി റോമില്‍ സ്ഥിരീകരിച്ചു.








All the contents on this site are copyrighted ©.