2011-11-16 20:39:05

സമര്‍പ്പണവേദിയില്‍
മറ്റൊരു രക്തസാക്ഷി
സിസ്റ്റര്‍ വത്സാ ജോണ്‍


16 നവംമ്പര്‍ 2011, ജാര്‍ക്കണ്ട്
വടക്കെ ഇന്ത്യയിലെ ജാര്‍ക്കണ്ടില്‍ സിസ്റ്റര്‍ വത്സാ ജോണ്‍ ക്രൂരമായി കൊലചെയ്യപ്പെട്ടു.
നവംമ്പര്‍ 15-ാം തിയതി ചൊവ്വാഴ്ച രാവിലെ ജാര്‍ക്കണ്ടിലെ പാക്കൂട് ഗ്രാമത്തിലുള്ള വസതിയില്‍ അധിക്രമിച്ചു കടന്നാണ്, കല്‍ക്കരി ഖനിയിലെ സന്താളി വനിതാ തൊഴിലാളികളുടെ സംരക്ഷകയായിരുന്ന സിസ്റ്റര്‍ വത്സയെ സാമൂഹ്യ വിരുദ്ധര്‍ കൊലചെയ്തതെന്ന്, ദൂംക്കാ രൂപതാദ്ധ്യക്ഷന്‍, ബിഷപ്പ് ജൂലിയസ് മരാണ്ടി മാധ്യങ്ങളെ അറിയിച്ചു.
53 വയസ്സുകാരി സിസ്റ്റര്‍ വത്സ, യേശുവിന്‍റെയും മറിയത്തിന്‍റെയും ഉപവികളുടെ സഹോദരികള്‍ (sisters of Charity of Jesus and Mary) എന്ന സഭയിലെ അംഗവും, കേരളത്തില്‍ എറണാകുളം-വാഴക്കാലാ സ്വദേശിനിയുമാണ്.
പാവങ്ങള്‍ക്കായുള്ള സാമൂഹ്യ സമര്‍പ്പണവേദിയില്‍ ഇന്ത്യയിലെ മറ്റൊരു രക്തസാക്ഷിയാണ് സിസ്റ്റര്‍ വത്സാ ജോണെന്ന്, ദേശീയ കത്തോലിക്കാ മെത്രാന്‍ സമിതിയുടെ വക്താവ് ഡോക്ടര്‍ ബാബു ജോസഫ് ഡല്‍ഹിയില്‍ മാധ്യമങ്ങളോടു സംസാരിക്കവേ പ്രസ്താവിച്ചു.








All the contents on this site are copyrighted ©.