2011-05-31 15:28:14

മാര്‍പാപ്പയുട‍െ പത്തൊന്‍പതാം വിദേശ അപ്പസ്തോലികപര്യടനം


31 മെയ് 2011, റോം
ബനഡിക്ട് 16-ാമന്‍ മാര്‍പാപ്പയുടെ പത്തൊന്‍പതാമത് വിദേശ അപ്പസ്തോലിക പര്യടനത്തിന്‍റെ വിശദാംശങ്ങള്‍ പരിശുദ്ധ സിംഹാസനം പുറത്തിറക്കി. മെയ് മുപ്പത്തിയൊന്നാം തിയതി ചൊവ്വാഴ്ച വത്തിക്കാനിലെ ജോണ്‍ പോള്‍ രണ്ടാമന്‍ ശാലയില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് തെക്കുകിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യമായ ക്രൊയേഷ്യയിലേക്ക് ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ നടത്തുന്ന അപ്പസ്തോലിക സന്ദര്‍ശനത്തെക്കുറിച്ചുള്ള വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കു നല്‍കിയത്. ജൂണ്‍ മാസം നാല്, അഞ്ച് ശനി, ഞായര്‍ ദിവസങ്ങളിലായി നടക്കാന്‍ പോകുന്ന അപ്പസ്തോലിക സന്ദര്‍ശനം അന്നാട്ടിലെ ദേശീയ കുടുംബ സമ്മേളനത്തോടനുബന്ധിച്ചാണ് ഒരുക്കിയിരിക്കുന്നത്. ക്രൊയേഷ്യയുടെ തലസ്ഥാനമായ സാഗ്റേബിലേക്ക് റോമില്‍ നിന്നും ശനിയാഴ്ച രാവിലെ ഒന്‍പത് മുപ്പതിന് അല്‍ ഇത്താലിയായുടെ വിമാനത്തില്‍ പുറപ്പെടുന്ന മാര്‍പാപ്പ അഞ്ഞൂറു കിലോമീറ്റിലധികം ദൂരം സഞ്ചരിച്ച് രാവിലെ പതിനൊന്നു മണിക്ക് സാഗ്റേബില്‍ എത്തിച്ചേരും. നാലാം തിയതി ശനിയാഴ്ച സാമൂഹ്യ നേതാക്കളോടും സന്ന്യസ്ത സഭാശ്രേഷ്ഠരോടും കൂടിക്കാഴ്ച നടത്തുന്നതിനു പുറമേ സന്ധ്യയ്ക്ക് യുവജനങ്ങളോടൊപ്പം ജാഗര പ്രാര്‍ത്ഥനയിലും മാര്‍പാപ്പ പങ്കുകൊള്ളും. അഞ്ചാം തിയതി ഞായ







All the contents on this site are copyrighted ©.