2011-03-24 18:40:22

പാവങ്ങളുടെ പക്ഷംചേര്‍ന്ന
ഓസ്കര്‍ റൊമേരോ


24 മാര്‍ച്ച് 2011, ഡെല്‍ഹി
രക്തസാക്ഷിയായ ആര്‍ച്ചുബിഷപ്പ് റൊമേരോയെ ഭാരതം അനുസ്മരിച്ചു
ആര്‍ച്ചുബിഷപ്പ് റൊമേരോയുടെ രക്തസാക്ഷിത്വദിനമായ മാര്‍ച്ച് 24-ാം തിയതി വ്യാഴാഴ്ച ഭാരതത്തിലെ എല്ലാ കത്തോലിക്കാ ദേവാലയങ്ങളിലും സ്ഥാപാനങ്ങളിലും ദിവ്യബലിമദ്ധ്യേ രക്തസാക്ഷിയായ അദ്ദേഹത്തെ പ്രാര്‍ത്ഥനാപൂര്‍വ്വം അനുസ്മരിച്ചു. ഇന്ത്യയിലെ അടിച്ചമര്‍ത്തപ്പെട്ട ദളിത് ക്രൈസ്തവര്‍ക്ക് നീതിയും സമാധാനവും യാഥാര്‍ത്ഥ്യമാക്കുവാനുള്ള പ്രാര്‍ത്ഥനാ ദിനംകൂടിയിരുന്നു ഇത്. മാര്‍ച്ച് 10-ാം തിയതി അയച്ച കത്തിലൂടെയാണ് ഭാരതത്തിലെ കത്തോലിക്കാ മെത്രാന്‍ സമിതി റൊമേരോ അനുസ്മരണം ദേശീയ തലത്തില്‍ യാഥാര്‍ത്ഥ്യമാക്കിയത്.
ലത്തീന്‍ അമേരിക്കന്‍ രാജ്യമായ എല്‍ സാല്‍വദോറിലെ മെത്രാനായിരുന്നു ഓസ്ക്കര്‍ റൊമേരോ അഭ്യന്തര യുദ്ധകാലത്ത് മര്‍ദ്ദിതരും പീഡിതരുമായ പാവങ്ങളുടെ പക്ഷത്തുനിന്നുകൊണ്ട്, അവരുടെ മനുഷ്യാന്തസ്സ് മാനിക്കപ്പെടുന്നതിനും, അവര്‍ക്ക് നീതി ലഭിക്കുന്നതിനുംവേണ്ടി പോരാടിയ നല്ലിടയനായിരുന്നു. 1980 മാര്‍ച്ച് 24-ന് തന്‍റെ ദേവാലയത്തില്‍ ദിവ്യബലി അര്‍പ്പിച്ചുകൊണ്ടിരിക്കുമ്പോഴാണ്, ചൂഷകരുടെ വെടിയേറ്റു അള്‍ത്താരയില്‍ വീണു മരണമടഞ്ഞത്. റൊമേരോയുടെ 30-ാം ചരമവാര്‍ഷി ദിനമായിരുന്നു മാര്‍ച്ച് 24 – വ്യാഴം. പാവങ്ങളോടുള്ള വിവേചനവും ചൂഷണവും, ന്യൂനപക്ഷ പീഡനങ്ങളും വര്‍ദ്ധിച്ചുവരുന്ന ഇക്കാലഘട്ടത്തില്‍ രക്തസാക്ഷിയായ റൊമേരോയുടെ അനുസ്മരണം ഭാരതത്തിലെ പാവങ്ങളുടെ അവകാശങ്ങള്‍ക്കുംവേണ്ടിയുള്ള പോരാട്ടത്തില്‍ പ്രചോദനമാകുമെന്ന്, ദേശീയ മെത്രാന്‍ സമിതിയുടെ സെക്രട്ടറി, ഫാദര്‍ ചാള്‍സ് ഇദയം പ്രത്യാശപ്രകടിപ്പിച്ചു.
 







All the contents on this site are copyrighted ©.