2011-03-07 15:04:24

ജനഹൃദയങ്ങളില്‍ ജീവിക്കുന്ന പാപ്പ


ഒരു തലമുറയോടു ദൈവത്തെക്കുറിച്ചു പ്രഘോഷിച്ച വ്യക്തിയാണ് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പയെന്നും അദ്ദേഹം ഇന്നും ജനഹൃദയങ്ങളില്‍ ജീവിക്കുന്നുവെന്നും നവാരോ വാള്‍സ് പ്രസ്താവിച്ചു. ദൈവദാസന്‍ ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ മെയ്മാസം ഒന്നാം തിയതി വാഴ്ത്തപ്പെട്ടവനായി പ്രഖ്യാപിക്കപ്പെടുന്നതോടനുബന്ധിച്ച് വത്തിക്കാന്‍ റേഡിയോ ആറാം തിയതി ഞായറാഴ്ച നടത്തിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു ഇരുപതു വര്‍ഷത്തോളം മാര്‍പാപ്പയുടെ ഔദ്യോഗീക വക്താവായി സേവനമനുഷ്ഠിച്ച ജോവാക്വിന്‍ നവാരോ വാള്‍സ്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പ ലോകത്തിനു നല്‍കിയ ഏറ്റവും വലിയ പൈതൃകം സുവിശേഷാനുസൃതമായുള്ള അദ്ദേഹത്തിന്‍റെ ജീവിതമാതൃകതന്നെയായിരുന്നെന്ന് നവാരോ വാള്‍സ് പറഞ്ഞു. ക്രൈസ്തവ മൂല്യങ്ങള്‍ വാക്കുകളിലൂടെയും പ്രവര്‍ത്തികളിലൂടെയും ജീവിതമാതൃകയിലൂടെയും പ്രചരിപ്പിച്ച അദ്ദേഹത്തിന്‍റെ ജീവിത വിശുദ്ധി ജനങ്ങള്‍ തിരിച്ചറിഞ്ഞിരുന്നെന്നും അദ്ദേഹത്തിനു അന്തിമോപചാരമര്‍പ്പിക്കാന്‍ ലോകമെമ്പാടുനിന്നും വന്നുചേര്‍ന്നിരുന്ന ജനസഞ്ചയം സാന്തോ സുബിത്തോ, ഉടനടി വിശുദ്ധനാക്കുക എന്നു ഉത്ഘോഷിച്ചിരുന്നത് ചൂണ്ടിക്കാട്ടിക്കൊണ്ട് നവാരോവാള്‍സ് പറഞ്ഞു.







All the contents on this site are copyrighted ©.