2011-02-10 18:17:17

അനുരഞ്ജനത്തിന്‍റെ കൂദാശ
നേരിട്ടുള്ളതും വ്യക്തിപരവും


10 ഫെബ്രുവരി 2010 വത്തിക്കാന്‍
അനുരഞ്ജന കൂദാശയുടെ സത്ത വ്യക്തിപരമായ പാപസങ്കീര്‍ത്തനമെന്ന് ഫാദര്‍ ഫ്രദറിക്കോ ലൊമ്പാര്‍ഡി, വത്തിക്കാന്‍റെ വക്താവ് പ്രസ്താവിച്ചു.
Internet-phone ഉപയോഗിച്ച് കുമ്പസാരം നടത്താമെന്ന വാര്‍ത്തയെ ആധാരമാക്കിയുള്ള ചോദ്യങ്ങളോട്, ഫെബ്രുവരി 9-ാം തിയതി ബുധനാഴ്ച, റോമില്‍ മാദ്ധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു വത്തിക്കാന്‍റെ പ്രസ്സ് ഓഫിസ് മേധാവി, ഫാദര്‍ ലൊമ്പാര്‍ഡി. ക്രിസ്തുവിന്‍റെ പ്രതിപുരുഷനായ ഒരു വൈദികനോട് നേരിട്ടും വളരെ സ്വകാര്യരൂപേണയും പാപങ്ങള്‍ ഏറ്റുപറയുന്നതാണ് പാപസങ്കീര്‍ത്തനമെന്ന കൂദാശയുടെ യഥാര്‍ത്ഥ രൂപമെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വെളിപ്പെടുത്തി. കുമ്പസാരത്തില്‍ വ്യക്തിപരമായ സംവാദത്തിലൂടെ അനുതാപി വൈദികനില്‍നിന്നും പാപമോചനം ഏറ്റുവാങ്ങുമ്പോഴാണ് കൂദാശയുടെ പരിപൂര്‍ണ്ണ ഫലങ്ങള്‍ ലഭിക്കുന്നതെന്ന് ഫാദര്‍ ലൊമ്പാര്‍ഡി വ്യക്തമാക്കി. വ്യക്തിപരവും കൗദാശികവും ആത്മിയവുമായ കാര്യങ്ങള്‍ Internet സൗകര്യംകൊണ്ട് പകരംവയ്ക്കാവുന്നതല്ലെന്ന് ഫാദര്‍ ലൊമ്പാര്‍ഡി പ്രസ്താവിച്ചു.







All the contents on this site are copyrighted ©.