2010-12-01 18:23:29

കാണ്ടമാലില്‍
കുഴിബോംബാക്രമണം


1 ഡിസംമ്പര്‍ 2010
ഒറീസ്സായിലെ കാണ്ടമാല്‍ ഗ്രാമത്തിലുണ്ടായ കുഴിബോംബ് സ്ഫോടനത്തെ സഭാവൃത്തങ്ങള്‍ അപലപിച്ചു. നവംമ്പര്‍ 26-ാം തിയതി ശനിയാഴ്ച രാത്രിയാണ് 5 ക്രൈസ്തവരുടെ മരണത്തിനിടയാക്കിയ കുഴിബോംബ് സ്ഫോടനം കാണ്ടമാല്‍ ഗ്രാമത്തില്‍ ഉണ്ടായത്. ആംമ്പുലന്‍സില്‍ ആശുപത്രിയിലേയ്ക്കു യാത്രചെയ്ത നിര്‍ദ്ദോഷികളായ 5 പേരാണ് കൊല്ലപ്പെട്ടത്. കൊല്ലപ്പെട്ടവരില്‍ ഒരു ഗര്‍ഭിണിയും കുഞ്ഞും ഉള്‍പ്പെടുന്നു. നവംമ്പര്‍ 30-ാം തിയതിയുണ്ടായ മറ്റൊരു സ്ഫോടനത്തില്‍ വീണ്ടും ഒരാള്‍കൂടെ കൊല്ലപ്പെട്ടു. സ്ഫോടനങ്ങള്‍ക്കു പിന്നില്‍ മാവോയിസ്റ്റ് തീവ്രവാദികളാണെന്ന് ഔദ്യോഗിക വൃത്തങ്ങള്‍ വെളിപ്പെടുത്തി.
 







All the contents on this site are copyrighted ©.