12.10.10 ബെനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പ മെത്രാന്‍മാരുടെ സിനഡിന്‍റെ മദ്ധ്യപൂര്‍വദേശത്തിനുവേണ്ടിയുള്ള
പ്രത്യേക സമ്മേളനം പരിശുദ്ധദൈവമാതാവിന്‍റെ മദ്ധ്യസ്ഥതയില്‍ സമര്‍പ്പിച്ചു. ഒക്ടോബര്‍
മാസം പതിനൊന്നാം തിയതി തിങ്കളാഴ്ച സിനഡിന്‍റെ പ്രഥമ പൊതുയോഗത്തെ അഭിസംബോധന ചെയ്യുന്നതിനിടയിലാണ്
മാര്‍പാപ്പ ദൈവമാതാവും സഭാമാതാവുമായ ദിവ്യജനനിയുടെ കരങ്ങളില്‍ സിനഡ് ഭരമേല്‍പിച്ചത്.