2010-04-21 20:11:28

ക്രൈസ്തവര്‍ ഇന്ത്യയുടെ പ്രത്യാശ
-സിസ്റ്ററ്‍ റാണി മരീയായുടെ ഘാതകന്‍


ക്രൈസ്തവര്‍ ഇന്ത്യയുടെ പ്രത്യാശയാണെന്ന്, സിസ്റ്ററ്‍ റാണി മരീയായുടെ ഘാതകന്‍, സാമന്തര്‍ സിങ്ങ് ഇന്‍ഡോറില്‍ ഏറ്റുപറഞ്ഞു. പതിനഞ്ച് വര്‍ഷങ്ങള്‍ക്കുമുമ്പ് മദ്ധ്യപ്രദേശിലെ ഇന്‍ഡോറില്‍ കൊല്ലപ്പെട്ട, സിസ്റ്റര്‍ റാണി മരിയായുടെ ജെയില്‍ വിമോചിതനായ ഘാതകന്‍ സമന്തര്‍ സിങ്ങാണ് ഒരഭിമുഖത്തില്‍ ഇപ്രകാരം പറഞ്ഞത്. കത്തോലിക്കാ മിഷനറമാര്‍ നിര്‍ബന്ധമായി മതപരിവര്‍ത്തനം നടത്തുന്നുവെന്ന പ്രചരണം തെറ്റാണെന്നും, പാവങ്ങള്‍ക്കും പ്രാന്തവത്ക്കരിക്കപ്പെട്ടവര്‍ക്കുമായി അവര്‍ ചെയ്യുന്ന സേവനങ്ങള്‍ യഥാര്‍ത്ഥത്തില്‍ ഇന്ത്യയെ നന്മയുടെ സ്വാതന്ത്രൃത്തിലേയ്ക്കുയര്‍ത്തുമെന്നും സമന്തര്‍ സിങ്ങ് പ്രസ്താവിച്ചു.
സാമൂഹ്യ സേവനരംഗത്ത് വ്യാപൃതയായിരുന്ന ഫ്രാന്‍സിസ്ക്കന്‍ ക്ലാരിസ്റ്റ് സഭാംഗമായ സിസ്റ്റര്‍ റാണി മരിയായെ കൊലപ്പെടുത്തിയതില്‍ താന്‍ അതീവദുഃഖിതനാണെന്നും, എന്നാല്‍ യഥാര്‍ത്ഥമായ മാനസാന്തരത്തിലൂടെ താന്‍ ഇപ്പോള്‍ സിസ്റ്റര്‍ റാണി മരിയായുടെ കുടുംബത്തിലെ ഒരംഗമാണെന്നും, മരണംവരെ സിസ്റ്ററിന്‍റെ ജീവിതമാതൃകയില്‍ മനുഷ്യസേവനംചെയ്ത് ജീവിക്കുമെന്നും സമന്തര്‍ സിങ്ങ് ഇന്‍റോറില്‍ പറഞ്ഞു.







All the contents on this site are copyrighted ©.